Saturday, 21 December 2013

രുദ്രാക്ഷമാഹാത്മ്യം

''മരിക്കും വിധൗഭീതി കൂടാതിരിപ്പാന്‍ ധരിക്കേണം മംഗേഷ്‌ഠ രുദ്രാക്ഷാഭാമം''
ഹിന്ദുക്കള്‍ രുദ്രാക്ഷത്തെ ഒരു പുണ്യവസ്‌തുവായി കാണുന്നു. ഇതിന്‌ കാരണം രുദ്രാക്ഷത്തിന്റെ ഉത്ഭവം ശിവനില്‍നിന്നായതുകൊണ്ടാണ്‌. രുദ്രന്റെ അക്ഷിയില്‍നിന്നുത്ഭവിച്ചതുകൊണ്ട്‌ ഇതിന്‌ രുദ്രാക്ഷമെന്ന്‌ പേരുണ്ടായി. ഭഗവാന്‍ ശിവന്‍ ത്രിപുരാസുരന്മാരെ എങ്ങനെ വധിക്കണമെന്നാലോചിച്ച്‌ അല്‌പസമയം കണ്ണടച്ചിരുന്നു. ആ ഇരുപ്പ്‌ ഒരായിരം ദിവ്യ സംവത്സരം നീണ്ടുപോയി. അതിനുശേഷം കണ്ണ്‌ ഇമവെട്ടി തുറന്നപ്പോള്‍ കണ്ണില്‍നിന്ന്‌ അശ്രുബിന്ദുക്കള്‍ പൊഴിഞ്ഞുവീണു. ഈ കണ്ണുനീര്‍ത്തുളളികളില്‍നിന്നാണ്‌ രുദ്രാക്ഷം ഉണ്ടായത്‌ എന്നാണ്‌ ഐതിഹ്യം.
രുദ്രാക്ഷം കണ്ടാല്‍ ലക്ഷം പുണ്യം, ധരിച്ചാല്‍ നൂറുകോടി പുണ്യം. ധരിച്ചുകൊണ്ട്‌ ജപിച്ചാല്‍ കോടാനുകോടി പുണ്യമാണ്‌ ഫലം.
നാലു ജാതിയില്‍പ്പെട്ട രുദ്രാക്ഷമാണുള്ളത്‌. വെളുത്തനിറത്തില്‍പ്പെട്ടത്‌ ബ്രാഹ്‌മണനും, ചുവന്ന നിറത്തില്‍പ്പെട്ടത്‌ ക്ഷത്രിയനും, മഞ്ഞനിറത്തില്‍പ്പെട്ടത്‌ വൈശ്യനും കറുത്ത നിറമുള്ളതു ശൂദ്രനുമാണ്‌ ധരിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളത്‌.
നെല്ലിക്കാവലുപ്പമുളള രുദ്രാക്ഷമാണ്‌ മികച്ചത്‌. ചാണയിലുരച്ചാല്‍ സ്വര്‍ണ്ണരേഖ പോലിരിക്കുന്നതാണ്‌ ശിവഭക്‌തന്മാര്‍ ധരിക്കുന്നത്‌. കഴുത്തില്‍ 36 എണ്ണവും ഇരു ഭുജങ്ങളിലും പതിനാറു വീതവും മണിബന്ധത്തില്‍ പന്ത്രണ്ടും തോളില്‍ പതിനഞ്ചും ശിഖയില്‍ ഒന്നും, തലയില്‍ മാലപോലെ കോര്‍ത്ത്‌ മുപ്പതെണ്ണവും ധരിക്കണം. കണ്‌ഠത്തില്‍ രണ്ടോ, മൂന്നോ, അഞ്ചോ, ഏഴോ ധരിക്കുക. കുണ്ഡലമായും കടുക്കനായും രുദ്രാക്ഷം ധരിക്കാം. ''ഈശാനഃ സര്‍വ്വ വിദ്യാനാം'' എന്ന മന്ത്രം ജപിച്ചുകൊണ്ട്‌ ശിരസ്സിലും ''തത്‌പുരുഷായ വിദ്‌മഹേ'' എന്ന മന്ത്രം ജപിച്ച്‌ കഴുത്തിലും നെഞ്ചിലും രുദ്രാക്ഷം ധരിക്കണം. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാല്‍ ഗുണത്തെക്കാളേറെ ദോഷം ഭവിക്കുമെന്ന്‌ വെളിപ്പെടുത്തുന്ന ആചാര്യമതം, രുദ്രാക്ഷം ധരിക്കുന്നവര്‍ ആഹാരകാര്യങ്ങളില്‍ നിയന്ത്രണം പാലിക്കണമെന്നും ഉപദേശിക്കുന്നുണ്ട്‌. രുദ്രാക്ഷം ധരിക്കുന്നവര്‍ മദ്യം, മാംസം, വെളുത്തുള്ളി, ചുവന്നുള്ളി, മുരിങ്ങക്ക എന്നിവ ഉപയോഗിക്കുവാന്‍ പാടില്ല.
ബ്രഹ്‌മഹത്യാപാപം നശിക്കുവാനാണ്‌ ഏകമുഖ രുദ്രാക്ഷം ധരിക്കുന്നതെങ്കില്‍ രണ്ടുമുഖമുളളതു ധരിച്ചാല്‍ അര്‍ദ്ധനാരീശ്വരന്‍ പ്രസന്നനാകും. അഗ്നിദേവനെ പ്രസാദിപ്പിക്കുന്നതിനും സ്‌ത്രീഹത്യാപാപം തീരുന്നതിനുമാണ്‌ മൂന്നു മുഖമുളള രുദ്രാക്ഷം ധരിക്കുന്നത്‌.
ബ്രഹ്‌മസ്വരൂപമായ നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ നരഹത്യാ പാപം തീരും. സര്‍വ്വപാപങ്ങളും നശിപ്പിക്കുന്നതും പുരുഷഹത്യയെ ദൂരീകരിക്കുന്നതുമാണ്‌ അഞ്ചുമുഖമുള്ള രുദ്രാക്ഷം. ഐശ്വര്യവും ആരോഗ്യവും ഉണ്ടാകുന്നതിനാണ്‌ ആറുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത്‌.
ഏഴുമുഖമുള്ളതു ധരിച്ചാല്‍ ജ്‌ഞാനം, ഐശ്വര്യം, ആരോഗ്യം എന്നിവയുണ്ടാകും. വിഘ്‌നങ്ങള്‍ ഒഴിവായി പരപ്രാപ്‌തിയെ പ്രാപിക്കുവാന്‍ ഗണപതിയാകുന്ന അഷ്‌ടമുഖ രുദ്രാക്ഷം ധരിക്കുന്നു. അതുകൊണ്ട്‌ അഷ്‌ടവസുക്കളും പ്രസാദിക്കുമെന്ന്‌ വിശ്വസിക്കുന്നു. ഒന്‍പതുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഈശ്വരനെപ്പോലെയാകുന്നതോടൊപ്പം ഭ്രൂണഹത്യാപാപം, ബ്രഹ്‌മഹത്യാപാപം ഇവ ഇല്ലാതാകും. പത്തുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍പ്പവിഷം ബാധിക്കുകയില്ല. ഇതിന്റെ അധിദേവത വിഷ്‌ണുവാണെന്നും യമനാണെന്നും അഭിപ്രായമുണ്ട്‌. പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ശിരസ്സിലാണ്‌ ധരിക്കേണ്ടത്‌. ആയിരം അശ്വമേധയാഗം ചെയ്‌തതിന്റെ ഫലം ലഭിക്കും.
പന്ത്രണ്ടു മുഖമുള്ളത്‌ ദ്വാദശാതീതന്മാരാണ്‌. ഇത്‌ ചെവിയില്‍ ധരിക്കണം. മൃഗങ്ങളില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാവില്ല.
സൂര്യഭഗവാന്റെ കൃപയുണ്ടാകും. ആധിയും വ്യാധിയും ഉണ്ടാകില്ല. ആന, സര്‍പ്പം, മാ ന്‍, എലി, തവള, കഴുത എന്നിവയെ കൊന്നാലുളള പാപം തീരും. പതിമൂന്നു മുഖമുള്ളതു ധരിച്ചാല്‍ അഭീഷ്‌ടസിദ്ധിയുണ്ടാകുന്നു. സര്‍വ്വ ആഗ്രഹങ്ങളും സാധിക്കും. പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍വ്വരോഗങ്ങളും മാറി ആരോഗ്യമുള്ളവനാകും. ഗ്രഹണസമയം, വിഷു, അമാവാസി, പൂര്‍ണ്ണപൗര്‍ണ്ണമി ഈ സമയങ്ങളില്‍ ധരിച്ചാല്‍ പാപമോചനമുണ്ടാകും.
രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെപ്പറ്റി പത്മപുരാണത്തില്‍ വ്യാസമഹര്‍ഷിതന്നെ വിവരിക്കുന്നുണ്ട്‌. രുദ്രാക്ഷം ആര്‍ക്കും ധരിക്കാവുന്നതും, ദര്‍ശിച്ചാല്‍ തന്നെ പാപം നശിക്കുന്നതുമാണ്‌. തൊട്ടാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നും ധരിച്ചാല്‍ മോക്ഷം സിദ്ധിക്കുമെന്നും വ്യാസമഹര്‍ഷി പറയുന്നു.
ചെളിയില്‍നില്‍ക്കുന്ന താമരയെ ചെളി സ്‌പര്‍ശിക്കാത്തതുപോലെ പാപിയായവന്‍ ചെയ്യുന്ന പാപം രുദ്രാക്ഷധാരിയെ ഏശുന്നില്ല. അതിനാല്‍ നമ്മുടെ ഗൃഹത്തിന്റെ ഐശ്വര്യത്തിന്‌ രുദ്രാക്ഷവൃക്ഷം ശ്രദ്ധയോടെ നട്ടു വളര്‍ത്തുന്നത്‌ വളരെ നല്ലതാണ്‌.
Credits:ഓമനാ മോഹന്‍ദാസ്‌,Mangalam Archives

തുളസിയും കൂവളവും

ശ്രീകൃഷ്‌ണന്‌ വളരെയേറെ പ്രിയപ്പെട്ട പൂജാ പുഷ്‌പമാണ്‌ തുളസി. അതുപോലെ പരമശിവന്‌ ബില്ല്വവും; അതായത്‌ കൂവളത്തിന്റെ ഇല. അത്‌ മൂന്നു ചേര്‍ന്നുള്ള മുവ്വിലകളായി തന്നെ നുള്ളിയെടുക്കണം. ഇനി രണ്ടു പൂജാപുഷ്‌പങ്ങളും (രണ്ടും ഇലകളാണെങ്കിലും പുജാ പുഷ്‌പങ്ങള്‍ തന്നെ). നുള്ളി എടുക്കുമ്പോള്‍ മനസ്സും ശരീരവും ശുദ്ധമായിരിക്കണം. പൂജാ സമയത്തെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതുമില്ലല്ലോ.
തുളസി നുള്ളിയെടുക്കുമ്പോള്‍ മനസ്സില്‍ ജപിക്കേണ്ട മന്ത്രം:
തുണസ്യമൃത സംഭൂതേ സദാത്വം
കേശവപ്രിയാ
കേശവാര്‍ത്ഥം ലുനോമി ത്വാം വരദാ
ഭവശോഭനേ.
പ്രസീദ യമ ദേവേശി പ്രസീദ
ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്‌ഭൂതേ തുളസി
ത്വം പ്രസീദമേ.
അതുപോലെ ശിവനുവേണ്ടി ബില്വം എന്ന്‌ സംസ്‌കൃതത്തില്‍ പറയുന്ന കൂവളത്തിന്റെ ഇല ശേഖരിക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം:
നമസ്‌തേ ബില്വ തരവേ
ശ്രീഫലോദയ ഹേതവേ
സ്വര്‍ഗ്ഗാ പവര്‍ഗ്ഗ രൂപായ നമോ
മൂര്‍ത്തി ത്രയാത്മനേ.
സംസാര വിഷ വൈദ്യസ്യ
സാംബസ്യ കരുണാ നിധേ
അര്‍ച്ചനാര്‍ത്ഥം ഗ്രഹീഷ്യാമി
ത്വത്‌ പത്രം തത്‌ ക്ഷമ സ്വമേ.

Thursday, 19 December 2013

ഏഴരശ്ശനിയും കണ്ടക ശനിയും ശനിദാശാകാലവും

ഏഴരശ്ശനിയും കണ്ടക ശനിയും ശനിദാശാകാലവും
ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശ എന്നു കേട്ടാല്‍ പലര്‍ക്കും ഭയമാണ്‌. പക്ഷെ ശനി വളരെയധികം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ്‌. ഒരു വ്യകതിയുടെ ഗ്രഹനിലയില്‍ ശനി ഇഷ്‌്‌ഭാവത്തിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കില്‍ അയാളുടെ ജീവിതത്തില്‍ ഏറ്റവും അധികം ഗുണഫലങ്ങള്‍ ലഭിയ്‌ക്കുന്നത്‌ ശനിദശാകാലത്ത്‌ ആയിരിക്കും. ഉച്ചക്ഷേത്രം, മൂലക്ഷേത്രം സ്വക്ഷേത്രം എന്നിവയിലെ സ്ഥിതി, ഉച്ചരാശിയില്‍ അംശിയ്‌ക്കുക. ശുഭഗ്രഹ യോഗത്തോടുകൂടി നില്‍ക്കുക എന്നിയവാണ്‌. ശനിയുടെ ഇഷ്‌ടഭാവസ്ഥിതി
ശനി സ്ഥിതി
ഭൂമിയില്‍ നിന്ന ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്‌. ഇരുപത്തൊമ്പത്‌ വര്‍ഷവും അഞ്ചരമാസവും കൊണ്ട്‌ ശനി സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നത്‌. മുപ്പത്‌ വര്‍ഷമായിട്ടാണ്‌ ജ്യോതിഷത്തില്‍ ഇത്‌ കണക്കാക്കുന്നത്‌. ശനിയാണ്‌ ഏറ്റവും കൂടുതല്‍ കാലം ഒരു രാശിയില്‍ നില്‍ക്കുന്ന ഗ്രഹം - രണ്ടരവര്‍ഷം. മകരം, കുംഭം എന്നിവയാണ്‌ ശനിയുടെ സ്വക്ഷേത്രങ്ങള്‍. ഉച്ചരാശി തുലാം, നീചരാശി മേടം, ശനിദശാക്കാലം 19 വര്‍ഷമാണ്‌. പൂയ്യം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിയ്‌ക്കുന്നത്‌ ശനിദശയിലാണ്‌. ജ്യോതിഷത്തില്‍ മന്ദന്‍ എന്ന പേരിലാണ്‌. ശനിയെ വിശേഷിപ്പിയ്‌ക്കുന്നത്‌. ഗ്രഹനില്‍ 'മ' എന്നും.
ശശമഹായോഗം.
പഞ്ചമഹാപുരുഷയോഗങ്ങളില്‍ ശനിയെ കൊണ്ടുള്ള യോഗമാണ്‌ ശശമഹായോഗം. ശനി സ്വക്ഷേത്ര, മൂലക്ഷേത്ര, ഉച്ചക്ഷേത്ര ബലവാനായി ലഗ്നകേന്ദ്രങ്ങളില്‍ നിന്നാല്‍ ശശമഹായോഗമാവും. രാജതുല്യപദവി, മാതൃഭക്തി, ധാരാളം ജോലിക്കാര്‍, വളരെയധികം കൃഷിഭൂമി, കൃഷിയില്‍ നിന്ന്‌ ഗുണഫലങ്ങള്‍, ദേശഗ്രാമാധിപത്യം, നീതിന്യായ വകുപ്പ്‌, പോലീസ്‌, പട്ടാളം എന്നീ മേഖലകളില്‍ ഉന്നത അധികാരത്തോടുകൂടിയ ജോലി എന്നിങ്ങനെയാണ്‌ ശശമഹായോഗത്തിന്റെ ഫലങ്ങള്‍. പാപഗ്രഹങ്ങളില്‍ പ്രഥമനായ ശനി സൂര്യന്റെ പുത്രനാണ്‌. ശനിയുടെ മിത്രഗ്രഹങ്ങള്‍ ബുധനും ശുക്രനുമാണ്‌. സമനായ ഗ്രഹം വ്യാഴമാണ്‌. സൂര്യനും ചന്ദ്രനും ശത്രുക്കളാണ്‌. ആയുസ്സുകാരകനായ ശനി എല്ലാ രോഗദുരിതങ്ങള്‍ക്കും കാരകനാണ്‌. ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങള്‍, വൃത്തിയില്ലായ്‌മ, സാമ്പത്തിക ബാദ്ധ്യത, അലസത, ജയില്‍ ബന്ധനം, അംഗഹീനത, സേവകന്‍, നീചന്‍, ചുമടുചുമക്കുന്നവന്‍, കൊല്ലപ്പണി എന്നീ വിഷയങ്ങള്‍ ശനിയെ കൊണ്ടാണ്‌ ചിന്തിക്കുന്നത്‌.
ഇടവം, തുലാം എന്നീ രാശികള്‍ ലഗ്നമായി ഇരിക്കുന്നവര്‍ക്ക്‌ ശനി യോഗകാരകനാണ്‌. ശനി ഈ രാശികളില്‍ സ്ഥിതി ചെയ്യുന്നതും ഗുണഫലങ്ങള്‍ പ്രദാനം ചെയ്യും. തുലാം, മകരം, കുംഭം എന്നീ രാശികളില്‍ ഒന്ന്‌ പത്താംഭാവമാവുകയും ശനി അനുകൂല സ്ഥാനസ്ഥിതനാവുകയും ചെയ്‌താല്‍ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ അനുഭവപ്പെടും. എങ്കിലും ശനി ഒരിയ്‌ക്കലും സ്ഥിരമായി ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നില്ല. പത്തിലെ ശനി പ്രവര്‍ത്തനശേഷിയെ സൂചിപ്പിയ്‌ക്കുന്നു. പത്തിലെ ശനിയുടെ സ്ഥിതി, അംശകം എന്നി പൊതു പ്രവര്‍ത്തന രംഗത്ത്‌ നേതൃസ്ഥാനത്ത്‌ വരുവാന്‍ ഗുണകരമാണ്‌. വ്യാഴ ക്ഷേത്രങ്ങളില്‍ നില്‍ക്കുന്ന ശനി(കോദണ്ഡശനി) ഗുണഫലങ്ങള്‍ അനുഭവിയ്‌ക്കുന്നതിന്‌ ഇടയാക്കും സ്ഥാനമാനങ്ങള്‍, നീതിനിഷ്ട, സൈന്യാധിപത്യം, ഗ്രാമാധിപത്യം, നല്ല ബന്ധുക്കള്‍, സൂഹൃത്തുക്കള്‍ എന്നിവയെ നല്‍കും.
3, 6, 11 എന്നീ ഭാവങ്ങളിലെ ശനിയുടെ സ്ഥിതി പൊതുവെ ഗുണകരമായി കണക്കാക്കുന്നു. ഗുരുവിന്റേയും ശുക്രന്റേയും ബുധന്റേയും യോഗം, വീക്ഷണം എന്നിവ ശനിയുടെ പാപത്വത്തെ കുറയ്‌ക്കുവാന്‍ സഹായകരമാണ്‌. എന്നാല്‍ കുജന്റെ യോഗം, വീക്ഷണം പാപത്വത്തെ കൂട്ടുന്നു. ഇങ്ങനെ ഗ്രഹസ്ഥിതി ഉള്ളവര്‍ വാഹനം ഓടിയ്‌ക്കുമ്പോള്‍ ജീവിതത്തിലുടനീളം ജാഗ്രത പുലര്‍ത്തണം.
കണ്ടകശ്ശനി
ഒരാള്‍ ജനിച്ച നക്ഷത്രം ഏത്‌ കൂറിലാണോ അതാണ്‌ അയാളുടെ ജന്മക്കൂറ്‌. ഗ്രഹചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ 4,7,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശ്ശനി എന്നു പറയുന്നു. കണ്ടകശ്ശനിക്കാലം രണ്ടരവര്‍ഷമാണ്‌. ഇപ്പോള്‍ ശനി ഗ്രഹചാരവശാല്‍ തന്റെ ഉച്ചരാശിയായ തുലാം രാശിയിലാണ്‌. അപ്പോള്‍ കര്‍ക്കിടകക്കൂറുകാര്‍ക്ക്‌ (പുണര്‍തം അവസാന പാദം, പൂയ്യം, ആയില്യം) മേടക്കൂറുകാര്‍ക്ക്‌ ശനി ഏഴില്‍(അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാംപാദം) മകരക്കൂറുകാര്‍ക്ക്‌ (ഉത്രാടം 2, 3,4 പാദം, തിരുവോണം, അവിട്ടം 1,2 പാദം) ശനി പത്തില്‍ സ്ഥിതി ചെയ്യുന്നു.
വളരെയധികം ദോഷഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്‌. കണ്ടകശ്ശനിക്കാലം. ദുഃഖാനുഭവങ്ങള്‍, വഴക്കുകകള്‍, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം അപവാദപ്രചരണം, മരണതുല്യമായ അനുഭവങ്ങള്‍ അപകടം, കേസുകള്‍, ജയില്‍വാസം എന്നീ ദോഷങ്ങള്‍ അനുഭവപ്പെടാം. 4,7,10 എന്നീ വ്യത്യസ്ഥ ഭാവങ്ങളില്‍ വ്യത്യസ്ഥഫലങ്ങള്‍ അനുഭവപ്പെടും.
നാലാം ഭാവമെന്നത്‌ മാതാവ്‌, കുടുംബം, വീട്‌ വാഹനം എന്നിവയുടെ സ്ഥാനമാണ്‌. അതു കൊണ്ട്‌ മാതാവിനും പിതാവിനും രോഗങ്ങള്‍, ഭാര്യാപുത്രാദികള്‍ക്ക്‌ രോഗദുരിതങ്ങള്‍, കുടുംബകലഹം, വീടിനും വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കുക, വീടു വിട്ടുപോകുക, ധനനഷ്ടം, തസ്‌കരശല്യം അന്യദേശവാസം, കുടുംബബാധ്യതകള്‍ എന്നീ ദോഷഫലങ്ങള്‍ അനുഭവപ്പെടും.
ഏഴാം ഭാവം ഭാര്യാസ്ഥാനമാണ്‌. ഭാര്യാപുത്രാദികള്‍ക്ക്‌ ദോഷഫലങ്ങള്‍, ധനനാശം, കാര്യവിഘ്‌നം, മനക്ലേശം, യാത്രയില്‍ ദുരിതാനുഭവങ്ങള്‍, ഭാര്യഗൃഹത്തില്‍ ദോഷാനുഭവങ്ങള്‍, ബന്ധുക്കളുമായി തര്‍ക്കങ്ങള്‍, കലഹങ്ങള്‍, അപകടങ്ങള്‍ എന്നിവ അനുഭവപ്പെടും.
പത്താംഭാവം കര്‍മമഭാവമാണ്‌. ജോലിയില്‍ വിഘ്‌നങ്ങള്‍ ജോലിയില്‍ അലസത, ജോലി സംബന്ധമായ അലച്ചില്‍, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്‌കമ, മേലധികാരികളുടെ അതൃപ്‌തി, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, സ്ഥാനചലനം, ജോലി നഷ്ടപ്പെടുക, ജോലിയില്‍ അപകടം എന്നീ അരിഷ്ടഫലങ്ങള്‍ അനുഭവപ്പെടാനിടയുണ്ട്‌.
ഈ സമയത്ത്‌ ജാതകന്‍ അനുഭവിക്കുന്ന ദശാപഹാരകാലങ്ങള്‍ ശുഭഗ്രഹങ്ങളുടേതാണെങ്കില്‍ ദോഷഫലങ്ങള്‍ അല്‌പം കുറഞ്ഞിരിക്കും.
ഏഴരശ്ശനി
ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ചകൂറിലും ജനനക്കൂറിന്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ്‌ ഏഴരശ്ശനി എന്നു പറയുന്നത്‌.(ശനി ഒരു രാശിയില്‍ നില്‍ക്കുന്നത്‌ രണ്ടരവര്‍ഷമാണ്‌. 21/2 + 21/2+21/2 = 71/2) . ശനി ഇപ്പോള്‍ തുലാം രാശിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ അപ്പോള്‍ ഉത്രം 3/4, അത്തം, ചിത്തിര 1/2 (കന്നിക്കൂറ്‌ ) ഇവര്‍ക്ക്‌ ശനി രണ്ടില്‍ സ്ഥിതി ചെയ്യുന്നു. ചിത്തിര 1/2 , ചോതി, വിശാഖം 3/4, (തുലാക്കൂറ്‌) ശനി ജന്മത്തില്‍ സ്ഥിതി ചെയ്യുന്നു. വിശാഖം 1/4, അനിഴം, തൃക്കേട്ട (വൃശ്ചികക്കൂറ്‌) ഈ നക്ഷത്രക്കാര്‍ക്ക്‌ ശനി പന്ത്രണ്ടില്‍ സ്ഥിതി ചെയ്യുന്നു.
ഏഴരശ്ശനി പൊതുഫലങ്ങള്‍
എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടുക, അലസത, അലഞ്ഞുതിരിയുക, ധനനഷ്ടം, ദാരിദ്രാവസ്ഥ, മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക, ജോലിനഷ്ടപ്പെടുക, ജോലി ലഭിയ്‌ക്കാന്‍ താമസം, അന്യദേശത്ത്‌ ജോലി ലഭിയ്‌ക്കുക, വിരഹം, സ്ഥാനഭ്രംശം, മുന്‍കോപം, നീചപ്രവൃത്തികള്‍ ചെയ്യുക, ചെയ്യിക്കുക, ദുഷിച്ച ചിന്തകള്‍, നിഗൂഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, മാരകപ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരിക, ബന്ധുക്കളും മാതാപിതാക്കളും ഭാര്യാപുത്രാദികളുമായി കലഹം, പോലീസ്‌ കേസില്‍ അകപ്പെടുക, കോടതി കയറുക, ജയില്‍വാസം അനുഭവിയ്‌ക്കുക, വീടിനു കേടുപാടുകള്‍ സംഭവിക്കുക, വീടു വില്‍ക്കേണ്ടി വരിക, രോഗം, മരണം എന്നിവ ഗൃഹത്തില്‍ ഉണ്ടാവുക, കേസുകളില്‍ പരാജയപ്പെടുക, രോഗങ്ങള്‍ ശല്യപ്പെടുത്തുക, മറ്റുള്ളവരോടു യാചിക്കേണ്ടി വരിക, ആപത്ത്‌, അപമൃത്യ എന്നിവ ഉണ്ടാവുക ഇതെല്ലാം ഏഴരശ്ശനിയുടെ ഫലങ്ങളാണ്‌. ഇവിടെയും ദശാപഹാരങ്ങള്‍ നല്ലതാണെങ്കില്‍ ദോഷം കുറഞ്ഞിരിക്കും. ശനിദശാകാലം
27 നക്ഷത്രങ്ങളാണല്ലോ. ഇവയില്‍ 3 എണ്ണം വീതം 9 ഗ്രഹങ്ങളിലെ ഏതെങ്കിലും ഒരു ഗ്രഹത്തിന്റെ ദശയിലാണ്‌ ജനിക്കുന്നത്‌. ഇതില്‍ പൂയം, അനിഷം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിയ്‌ക്കുന്നത്‌ ശനിദശയിലാണ്‌.
ശനിദശ വിദ്യാഭ്യാസക്കാലത്ത്‌ വരികയാണെങ്കില്‍ വിദ്യാഭ്യാസത്തില്‍ മടി കാണിയ്‌ക്കാം. അപ്പഴപ്പോള്‍ പരിഹാരം ചെയ്യണം. 19 കൊല്ലമാണ്‌ ശനിദശ. ശനിദശകഴിയുന്ന സമയം ശനി ആ വ്യക്തിയെ നന്നാക്കിയീട്ടു പോകും എന്നു പറയാറുണ്ട്‌. ശനിദശയില്‍ അവസാന അപഹാരം വ്യാഴത്തിന്റെ (ഗുരു) ആണ്‌. വ്യാഴാനുഗ്രഹത്താലാണ്‌ ഇത്‌ സംഭവിയ്‌ക്കുന്ന്‌ത്‌. പരിഹാരങ്ങള്‍
ശനിപ്രീതി വരുത്തുക, ഹനുമാനെ സേവിക്കുക, ശാസ്‌താവിന്‌ എള്ളുതിരി കത്തിയ്‌ക്കുക. ഭൈരവന്‌ ശനിയാഴ്‌ച രാഹുകാലസമയത്ത്‌ (രാവിലെ 9 മണി മുതല്‍ 10.30നുള്ളില്‍) വെറ്റിലമാല അണിയിച്ചു പ്രാര്‍ത്ഥിയ്‌ക്കുക. കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പരിഹാരം കൂടി. കറുത്ത എള്ളും, വെള്ള തുണിയും കഴുകി ഉണക്കി പൂജാമുറിയില്‍ സൂക്ഷിയ്‌ക്കുക. ശനിയാഴ്‌ച രാവിലെ ഒരു ചെറിയ എള്ളുകിഴി ഉണ്ടാക്കി എള്ളെണ്ണയില്‍ മുക്കിപ്പിഴിഞ്ഞ്‌ മണ്‍വിളക്കില്‍ വെച്ച്‌ കത്തിക്കുക. ഇത്‌ കത്തിത്തീരുമ്പോള്‍ എള്ളിന്റെ മണം വീടു മുഴുവന്‍ നിറയും ഇത്‌ ശ്വസിച്ചാല്‍ ശനിദോഷം കുറയുമെന്നാണ്‌ പറയപ്പെടുന്നത്‌.
Article credits:താരനിത്യാനന്ദ്‌,Mob: 9895038079,Mathrubhumi Archives
ഹരിവരാസനം
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ശക്‌തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണയകല്‍പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനപ്രഭം ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്‌മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രുതിജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

ധന ലഗ്നം അഥവാ ഇന്ദുലഗ്നം

ധന ലഗ്നം അഥവാ ഇന്ദുലഗ്നം
ജാതക പരിശോധനയ്ക്ക് വരുന്നവരുടെ പ്രധാന ചോദ്യം ധനാഗമന മാര്‍ഗ്ഗങ്ങള്‍ അറിയുവാനാണ്. ജ്യോതിഷത്തില്‍ ധനം ഉണ്ടാകുവാനുള്ള വഴിയും അത് നിലനിര്‍ത്താനുള്ള വഴികളും ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഒരു ജാതകത്തില്‍ രണ്ടും പതിനൊന്നുമാണ് ധനഭാവങ്ങള്‍.. ഇതിനു പന്ത്രണ്ടാം ഭാവ ബന്ധമുണ്ടെങ്കില്‍ ചെലവു കൂടുതലും ധനം കൈവശം നില്‍ക്കാനും ബുദ്ധിമുട്ടായിരിക്കും. ജാതകത്തില്‍ രണ്ടാം ഭാവം പന്ത്രണ്ടിലോ പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലോ പതിനൊന്നാം ഭാവാധിപന്‍ പന്ത്രണ്ടിലോ നിന്നാല്‍ കൈയില്‍ ധനം നില്‍ക്കാന്‍ പ്രയാസമായിരിക്കും. ഇങ്ങനെ ഭര്‍ത്താവിന്‍റെ ജാതകത്തിലുണ്ടെങ്കില്‍ ധനം ഭാര്യ കൈകാര്യം ചെയ്യുന്നതും ഭാര്യയ്ക്കാണെങ്കില്‍ ഭര്‍ത്താവും ധനം കൈകാര്യം ചെയ്യുന്നതു നന്നായിരിക്കും.
സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍
1. ശ്രീസൂക്തം, ഭാഗ്യ സൂക്തം പക്കപിറന്നാള്‍ തോറും അര്‍ച്ചന ചെയ്യുക. സ്വയം ജപിക്കുക. 2. ലക്ഷ്മീ, അന്നപൂര്‍ണ്ണേശ്വരി ഇവരെ താമരപൂ കൊണ്ടു പൂജിക്കുക. 3. ത്രിപുരസുന്ദരി യന്ത്രം അല്ലെങ്കില്‍ ധനാകര്‍ഷണ യന്ത്രം ധരിക്കുക. 4. ഗൃഹത്തില്‍ ശ്രീചക്രം സ്ഥാപിക്കുക. 5. വലംപിരി ശംഖ് വീട്ടില്‍ വെച്ച് ആരാധിക്കുക. 6. വീട്ടു മുറ്റത്ത്‌ താമര നട്ടു വളര്‍ത്തുക. 7. പവിത്ര മോതിരം ധരിക്കുക. 8. തിരുപ്പതി വെങ്കടാചലപതിയെ ആരാധിക്കുക. 9. ലക്ഷ്മീ നാരായണ സ്തോത്രം ജപിക്കുകയും പൂജ ചെയ്യുകയും ചെയ്യിക്കുക. 10. കനകധാര സ്തോത്രം, ലക്ഷ്മീ സൂക്തം, ഭാഗ്യ സൂക്തം ഇവ ജപിക്കുക. 11. ജാതകത്തില്‍ ധനസ്ഥാനത്തുള്ള ഗ്രഹം, ദശാനാഥന്‍ ഇവരെ ഭജിക്കുക. 12. ധനാധിപനെ ഉപാസിക്കുക.
ധനാധിപനെ കണ്ടുപിടിക്കാന്‍
ജാതകത്തില്‍ ലഗ്നാല്‍ ഒന്‍പതാം രാശിയുടെയും ചന്ദ്രാല്‍ ഒന്‍പതാം രാശിയുടെയും points കൂട്ടി പന്ത്രണ്ടു കൊണ്ടു ഹരിച്ചു ശിഷ്ടം വരുന്ന സംഖ്യ ചന്ദ്രാല്‍ എത്രാമത്തെ രാശിയെന്നു നോക്കണം. ആ രാശ്യാധിപനാണ് ധനാധിപന്‍. ശിഷ്ടം പൂജ്യമാണെങ്കില്‍ ചന്ദ്രാല്‍ പന്ത്രണ്ടാമത്തെ രാശിയെടുക്കുക. സംഖ്യ പന്ത്രണ്ടില്‍ കുറവാണെങ്കില്‍ ആ സംഖ്യ ചന്ദ്രാല്‍ എണ്ണി എടുക്കുക.
ഗ്രഹങ്ങളുടെ points താഴെ കൊടുക്കുന്നു.
രവി - 30 ചന്ദ്രന്‍ -16 കുജന്‍ - 6 ബുധന്‍ - 8 ഗുരു - 10 ശുക്രന്‍ - 12 ശനി - 1
ധനാധിപനെ ഉപാസിച്ചാല്‍ ധനം ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഒരു നല്ല ജ്യോതിഷനെ കണ്ട് ജാതകം പരിശോധിപ്പിച്ച് ധനാധിപന്‍ ആരെന്നു മനസിലാക്കി, ധനാധിപനെ ഉപാസിക്കുക. ഉപാസന ജീവിതകാലം മുഴുവന്‍ തുടരണം.
Article Credits:താരാ നിത്യാനന്ദ്‌,ഫോണ്‍ : 9895038079, Mathrubhumi Archives

ജന്മാന്തരപാപമുക്തിയ്‌ക്ക്‌ രാമേശ്വരം

ജന്മാന്തരപാപമോചനത്തിന്‌ രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളിയ്‌ക്കണം. പ്രശ്‌നപരിഹാരത്തിന്‌ മറ്റെവിടെ പോയാലും പൂര്‍ണ്ണത ലഭിയ്‌ക്കുകയില്ല. തമിഴ്‌നാടിന്റെ തെക്കുകിഴക്ക്‌ തീരത്താണ്‌ രാമേശ്വരം. രാമായണ കാലഘട്ടവുമായി ബന്ധമുള്ളതാണ്‌ രാമേശ്വരം. രാവണന്‍ അപഹരിച്ചു കൊണ്ടുപോയ സീതയെ മോചിപ്പിയ്‌ക്കാന്‍ രാമലഷ്‌മണന്‍മാര്‍ വാനരസേനയുടെ സഹായത്തോടെ ചിറ കെട്ടിയാതായാണ്‌ കഥ. രാമസേതു എന്ന പേരില്‍ ഇത്‌ അറിയപ്പെടുന്നു. ഈ പ്രദേശത്ത്‌ തിരകളില്ലെന്നും, മുട്ടിന്‌ താഴെ മാത്രം വെള്ളം ഉള്ളതുമാണിവിടത്തെ പ്രത്യേകത. ഈ പ്രദേശത്ത്‌ ആഴം കൂട്ടി കപ്പല്‍ചാല്‍ നിര്‍മ്മിയ്‌ക്കാന്‍ (സേതു സമുദ്രപദ്ധതി) സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷെ ഇത്‌ സ്ഥാപിയ്‌ക്കാന്‍ ഇത്‌ വരേയും കഴിഞ്ഞിട്ടില്ല. ഇത്‌ നടപ്പിലാക്കാന്‍ ശ്രമിച്ചവരുടെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്‌തു. ഈ പ്രദേശത്തെ പവിത്രത കാത്തു സൂക്ഷിയ്‌ക്കാനും അത്‌ നഷ്ടപ്പെടുത്താതിരിക്കുവാനും ഹനുമാന്‍ കളിയ്‌ക്കുന്നു എന്നാണ്‌ പറച്ചില്‍. പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ രാജിവച്ച്‌ പോയി. കൊണ്ടു വന്ന ക്രയിനും മറ്റും സമുദ്രത്തിനടിയിലായി. തമിഴ്‌നാട്‌ രാഷ്ട്രീയത്തേയും ദേശീയ രാഷ്ട്രീയത്തെയും പ്രതിസന്ധിയിലാക്കി. പന്ത്രണ്ട്‌ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ്‌ രാമേശ്വരത്തെ ശിവലിംഗം. ശ്രീരാമനാണ്‌ രാമേശ്വരത്ത ശിവലിംഗപ്രതിഷ്ട നടത്തിയതെന്ന്‌ പറയപ്പെടുന്നു. സീതയേയും കൊണ്ട്‌ ലങ്കയില്‍ നിന്നും രാമേശ്വരത്തെത്തിയ ശ്രീരാമന്‍ തന്റെ പാപങ്ങള്‍ പരിഹരിയ്‌ക്കാന്‍ ശിവലിംഗപ്രതിഷ്ട നടത്തി. മുഹൂര്‍ത്തത്തിന്‌ ശിവലിംഗം കൊണ്ടു വരാന്‍ ഹനുമാന്‌ കഴിഞ്ഞില്ല. എന്നാല്‍ കടല്‍ക്കരയിലെ മണലില്‍ ഉപ്പുവെള്ളം തളിച്ച്‌ സീത ഒരു ശിവലിംഗം ഉണ്ടാക്കി. ആ ലിംഗത്തെയാണ്‌ തത്സമയത്ത്‌ പ്രതിഷ്‌ഠിച്ചത്‌. അത്‌ കഴിഞ്ഞപ്പോള്‍ ഹനുമാന്‍ കൈലാസത്തു നിന്നും ശിവലിംഗവുമായി എത്തിച്ചേര്‍ന്നു. ദുഃഖിതനും കോപാകുലനുമായ ഹനുമാന്റെ മുഖം കണ്ടിട്ട്‌ ആ ശിവലിംഗത്തെ സീതയുണ്ടാക്കിയ ശിവലിംഗത്തിനടുത്തു തന്നെ പ്രതിഷ്‌ഠിച്ചു. രണ്ടു ശിവലിംഗത്തിനും ഇപ്പോള്‍ പൂജ നടക്കുന്നുണ്ട്‌. വിഷ്‌ണുവിന്റെ അവതാരമായ ശ്രീരാമന്‍ സ്വന്തം കയ്യാല്‍ ഈശ്വരനെ- ശിവലിംഗരൂപത്തെ (ശൈവം) പ്രതിഷ്‌ഠിച്ചതിനാല്‍ വൈഷ്‌ണ-ശൈവ സിദ്ധാന്തികല്‍ ഇവിടെ ആരാധനയ്‌ക്കെത്തുന്ന കാഴ്‌ച കാണാം. ഇങ്ങനെയുള്ള ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപങ്ങളും തീരുകയും പിതൃക്കള്‍ക്ക്‌ നാരായണബലി നടത്തണം എന്നാണ്‌ തത്വം. പക്ഷെ ബ്രാഹ്മണന്‍മാര്‍ അവര്‍ക്ക്‌ മാത്രമേ നാരായണബലി നടത്തുകയുള്ളൂ. മറ്റുള്ള പിതൃക്കള്‍(ഹിന്ദുക്കള്‍) എങ്ങനെയോ പോകട്ടെ എന്നാണ്‌ വെയ്‌പ്പ്‌. ദേവീഭാഗവതത്തില്‍ അത്‌ പലസ്ഥലങ്ങളിലും അത്‌ വായിച്ചാല്‍ പിതൃക്കള്‍ക്ക്‌ മുക്തി കിട്ടുമെന്ന്‌ പറയുന്നുണ്ട്‌. പരീക്ഷിത്ത്‌ മഹാരാജാവിന്‌ പോലും ദേവീഭാഗവതം വായിച്ചപ്പോഴാണ്‌ മുക്തി ലഭിച്ചത്‌. ജ്യോതിശാസ്‌ത്രജ്ഞന്‍മാര്‍ കൈകാര്യം ചെയ്യുന്ന കവടി രാമേശ്വരത്തു നിന്നും ലഭിച്ചതാകുന്നു. ആയതിനാല്‍ വായനക്കാരായ എല്ലാ പുണ്യാത്മാക്കള്‍ക്കും ജന്മാന്തരപാപം തീര്‍ക്കാന്‍ രാമേശ്വരത്തെ ദേവന്‍ അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിയ്‌ക്കുന്നു. Article credits:അരുവിക്കര ശ്രീകണ്ഠന്‍ നായര്‍, ഫോണ്‍ : 9497009188 Mathrubhumi Archives

Tuesday, 17 December 2013

കാളസര്‍പ്പയോഗം

കാളസര്‍പ്പയോഗം
"അഗ്രേ രാഹുധരോ കേതു:
സര്‍വ്വ മദ്ധ്യഗതാ: ഗ്രഹാ:
യോഗോയം കാളസര്‍പ്പാഖ്യം
ലോകേ ബഹു വിനാശ കൃത്"
രാഹുവും കേതുവും ഉള്‍ക്കൊള്ളുന്ന അര്‍ദ്ധവൃത്തത്തിനകത്ത് സപ്തഗ്രഹങ്ങള്‍ നിലകൊള്ളുമ്പോഴാണ്‌ ഒരു ജാതകത്തില്‍ കാളസര്‍പ്പയോഗം വന്നു ഭവിക്കുന്നത്. അനിഷ്ട യോഗങ്ങളില്‍ ഒന്നാണ് കാളസര്‍പ്പയോഗം. നമ്മുടെ ജീവിതത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ജനന സമയത്ത് 12 രാശികളിലെവിടെയെങ്കിലും നില്‍ക്കുന്ന 9 ഗ്രഹങ്ങളും ഗുളികനും ലഗ്നവും ആണെന്നാണ്‌ ജ്യോതിഷ മതം. രാഹുവും കേതുവും നവഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുവെങ്കിലും ഇവര്‍ യഥാര്‍ത്ഥത്തില്‍ നിഴല്‍ ഗ്രഹങ്ങളാണ്. തമോഗുണ പ്രധാനമായാവയും, രാശി ചക്രത്തിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിത്യ ചന്ദ്രന്മാര്‍ രണ്ട് രാശികള്‍ വീതം കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ക്ക്‌ വീതിച്ചു നല്‍കി ശേഷിക്കുന്ന രണ്ട് രാശികളിലൊന്നു വീതം സൂര്യനും ചന്ദ്രനും കൈവശം വയ്ക്കുകയും ചെയ്തു. ആയതിനാല്‍ രാഹുവിനും കേതുവിനും മറ്റ് ഗ്രഹങ്ങള്‍ക്കുള്ളതുപോലെ രാശികളില്‍ ആധിപത്യം ഇല്ലാതായി. പക്ഷേ ആകര്‍ഷണ ശക്തി ഏറെയുള്ള രാഹുവും കേതുവും ജീവിതത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുവെന്നത് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. മാത്രമല്ല ഈ യോഗം മറ്റ്‌ ഗ്രഹങ്ങളുടെ ഫലങ്ങളെ കൂടി നിഷ്പ്രഭമാക്കി കൊണ്ട് ജീവിതത്തെ വളരെ സ്വാധീനിക്കുകയും ചെയ്യും.
എന്താണ് കാളസര്‍പ്പയോഗം
രാഹുകേതുക്കള്‍ സഞ്ചരിക്കുന്നത് പ്രതിലോമമായിട്ടാണ്. രാഹുവില്‍ നിന്ന് എപ്പോഴും കൃത്യം 180 ഡിഗ്രി അകലം പാലിച്ചാണ് കേതു സഞ്ചരിക്കുന്നത്. ഒരാളിന്റെ ജാതകത്തില്‍ രാഹുകേതുക്കള്‍ നില്‍ക്കുന്ന 180 ഡിഗ്രികളിലായി മറ്റ്‌ എല്ലാ ഗ്രഹങ്ങളും ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി - എവിടെയെങ്കിലും നിന്നാല്‍ "കാളസര്‍പ്പയോഗം " എന്ന ഒരു യോഗം ഭവിക്കുന്നു. 12 ഭാവങ്ങളും 12 യോഗങ്ങളും കാളസര്‍പ്പയോഗം 12 വിധത്തില്‍ ഉണ്ട്. 12 ഭാവങ്ങളിലായി 12 വിധത്തില്‍ ഈ യോഗം ഉണ്ടാകുന്നു. ഇതിലോരോന്നിനും ഓരോ പേരുകള്‍ കല്‍പ്പിച്ചിരിക്കുന്നു. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോ യോഗവും നല്‍കുന്നത്. 1 അനന്ത കാളസര്‍പ്പയോഗം ലഗ്നത്തില്‍ ( ഒന്നാം ഭാവത്തില്‍ ) രാഹുവും ഏഴാം ഭാവത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റു ഗ്രഹങ്ങള്‍ എവിടെയെങ്കിലും നില്‍ക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന ഈ യോഗത്തിനെ അനന്ത കാളസര്‍പ്പയോഗം എന്ന് പറയുന്നു. ജീവിതത്തില്‍ സര്‍വ്വത്ര പരാജയം, വിവാഹ തടസ്സം, താമസിച്ചു വിവാഹം നടക്കുക, ദാമ്പത്യ സുഖമില്ലായ്മ എന്നിവയാണ് ഫലങ്ങള്‍, ആത്മീയമായ അറിവ് നേടുവാനും ഉന്നതിയിലെത്തുവാനും ഈ യോഗം സഹായിക്കുന്നു. 2 ഗുളിക കാളസര്‍പ്പയോഗം ലഗ്നാല്‍ രണ്ടാം ഭാവത്തില്‍ രാഹുവും 8 ല്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്‌താല്‍ ഈ യോഗം ഭവിക്കുന്നു. ആരോഗ്യഹാനി, ഗുഹ്യരോഗങ്ങള്‍, അപകടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, സ്വത്തുക്കളുടെ നഷ്ടം ഇവയെല്ലാമാണ് ഈ യോഗ ഫലങ്ങള്‍. 3 വാസുകി കാളസര്‍പ്പയോഗം മൂന്നാം ഭാവത്തില്‍ രാഹുവും 9 ല്‍ കേതുവും നില്‍ക്കുക, അതിനുള്ളിലായി എവിടെയെങ്കിലും മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.. ഔദ്യോഗിക രംഗത്ത് പരാജയം, സഹോദരനെ കൊണ്ട് ദു:ഖം, ഇവരെ കൊണ്ട് സഹോദരങ്ങള്‍ക്ക് പ്രയാസം, ഇവയൊക്കെയാണ് ഫലങ്ങള്‍. അപവാദം പ്രചരിപ്പിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ടായിരിക്കും. 4 ശംഖ പാല കാളസര്‍പ്പയോഗം ലഗ്നാല്‍ 4 ല്‍ രാഹുവും 10 ല്‍ കേതുവും അതിനുള്ളിലായി മറ്റു ഗ്രഹങ്ങളും നില്‍ക്കുകയാണെങ്കില്‍ ഈ യോഗം ഉണ്ടാകുന്നു. ഉത്കണ്ഠയും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും ഇവരുടെ കര്‍മ്മരംഗം. കുടുംബ ദുരിതങ്ങളും ഉണ്ടാകും. സമ്മര്‍ദ്ദങ്ങളെയും ശത്രുക്കളെയും നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വളരെ ഉന്നതമായ നിലയില്‍ എത്തിചേരാന്‍ കഴിയുന്നത് ഈ യോഗ ജാതരുടെ അനുഭവമാണ്." 5 പത്മ കാളസര്‍പ്പയോഗം ലഗ്നം നില്‍ക്കുന്ന രാശിയുടെ 5 ആം ഭാവത്തില്‍ രാഹു നില്‍ക്കുക, 11 - ല്‍ ശിഖി നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കിടയിലായി മറ്റ്‌ 7 ഗ്രഹങ്ങളും നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.സന്താനങ്ങള്‍ ജനിക്കാതിരിക്കുകയോ അഥവാ സന്താനങ്ങള്‍ ഉണ്ടായാല്‍ അവരെകൊണ്ട് ദുഖം അനുഭവിക്കേണ്ടി വരികയോ ചെയ്യുക, ജീവിത നിയന്ത്രണം ഇല്ലാത്തവരാകുക, വിശ്വാസ വഞ്ചനയ്ക്ക് പാത്രമാവുക എന്നിവയൊക്കയാണ് ഈ യോഗ ജാതര്‍ അനുഭവിക്കേണ്ടി വരുന്ന ഫലങ്ങള്‍. 6 മഹാപത്മ കാളസര്‍പ്പയോഗം രാഹു 6 ലും കേതു 12 ലും നില്‍ക്കുകയും അതിനുള്ളിലായി മറ്റു ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഉണ്ടാകുന്നു. ജീവിതത്തില്‍ മുഴുവനും ശത്രുക്കളെ കൊണ്ടും രോഗത്തെ കൊണ്ടും ബുദ്ധിമുട്ടേണ്ടി വരും. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഉന്നതാധികാരസ്ഥാനത്ത് എത്തിചേരുകയെന്നതാണ് ഈ യോഗത്തിന്റെ അനുഭവഫലം. 7 തക്ഷക കാളസര്‍പ്പയോഗം ലഗ്നത്തിന്റെ ഏഴാമത് ഭാവത്തില്‍ രാഹുവും ലഗ്നത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മറ്റ്‌ ഗ്രഹങ്ങള്‍ എല്ലാം നില്‍ക്കുകയും ചെയ്‌താല്‍ ഈ യോഗം ഉണ്ടാകുന്നു. മദ്യം, ചൂതു കളി, സ്ത്രീ എന്നീ വിഷയങ്ങള്‍ക്ക് അടിമയാകുകയെന്നതും ഈ കാരണത്താല്‍ ജാതകന്റെ ധനവും സ്വത്തുക്കളും നശിച്ചു പോകുകയും ചെയ്യുകയെന്നതാണ് ഈ യോഗം നല്‍കുന്ന ഫലം. 8 കാര്‍ക്കോടക കാളസര്‍പ്പയോഗം ലഗ്നം നില്‍ക്കുന്ന രാശിയുടെ 8 ല്‍ രാഹുവും, 2 ല്‍ കേതുവും നില്‍ക്കുക, ഇതിനുള്ളിലായി സപ്ത ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു. ധാരാളം ശത്രുക്കള്‍ ഉണ്ടാകുക, സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുക, പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് ഈ യോഗഫലങ്ങള്‍. 9 ശംഖ ചൂഡ കാളസര്‍പ്പയോഗം ലഗ്നാല്‍ 9 ല്‍ രാഹുവും 3 ല്‍ ശിഖിയും നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കുള്ളിലായി മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുക, എങ്കില്‍ ഈ യോഗം ഉണ്ടാകുന്നു. കള്ളം പറയുന്ന സ്വഭാവം ഉണ്ടാകുക, ജീവിതത്തില്‍ കൂടെ കൂടെ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടുക, പെട്ടെന്ന് വികാരാധീനനാകുക, ഇവയെല്ലാമാണ് ഈ യോഗഫലങ്ങള്‍. 10 ഘാതക കാളസര്‍പ്പയോഗം രാഹു 10 ലും കേതു നാലിലും നില്‍ക്കുകയും ഇതിനുള്ളിലായി മറ്റു ഗ്രഹങ്ങളെല്ലാം നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഭവിക്കുന്നു. കോടതി നടപടികള്‍ക്ക് വിധേയനാകുക, സര്‍ക്കാരില്‍ നിന്നും ശിക്ഷ അനുഭവിക്കേണ്ടിവരുക, എന്ന ദുരന്തനുഭവങ്ങളോടൊപ്പം രാഷ്ട്രീയ രംഗത്ത് വളരെ ഉയര്‍ന്ന അധികാര സ്ഥാനങ്ങളിലെത്തിചേരുവാനും കഴിയുന്നു. പ്രത്യേകിച്ച് ചിങ്ങം, കന്നി രാശികളിലേതെങ്കിലും ഒന്ന് ലഗ്നമായി ജനിക്കുന്നവര്‍ക്ക് ഈ യോഗ്മുണ്ടായാല്‍ രഷ്ട്രീയമായും ഭരണപരമായും വളരെ ഉയര്‍ന്ന പദവിയിലെത്തിച്ചെരുന്നതാണ്. 11വിഷധര കാളസര്‍പ്പയോഗം ലഗ്നത്തിന്റെ 11 ആം ഭാവത്തില്‍ രാഹുവും 5 ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റു ഗ്രഹങ്ങളും നിന്നാല്‍ ഈ യോഗം ഭവിക്കുന്നു. ജീവിതത്തില്‍ തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരിക, ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുവാന്‍ ഇടവരാതിരിക്കുക, സന്താനങ്ങളില്‍ നിന്നും പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടാകുക എന്നിവയാണ് ഫലങ്ങള്‍. എന്നാല്‍ വാര്‍ദ്ധ്യകക്കാലം ഈ യോഗ ജാതര്‍ സമാധാനത്തോടും സ്വസ്ഥതയോടും കൂടി ജീവിക്കുന്നവരായിരിക്കും. 12 ശേഷ നാഗ കാളസര്‍പ്പയോഗം ലഗ്നാല്‍ 12 മത് ഭാവത്തില്‍ രാഹുവും 6 -മത് ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റ്‌ ഗ്രഹങ്ങളും നിന്നാലുണ്ടാകുന്ന ഒരു യോഗമാണിത്. ആരോഗ്യത്തിന്‍ ഹാനിയുണ്ടാകുക, ശത്രുക്കളുണ്ടാകുക. വ്യവഹാര നടപടികള്‍ക്ക് വിധേയനാകുക എന്നിവയാണ് യോഗഫലങ്ങള്‍. ഏതു തരമായാലും കാളസര്‍പ്പയോഗം ആയുസ്സിന്‍ ദോഷം ചെയ്യാറില്ല. മാനസികമായ സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യഹാനി, മറ്റ്‌ ദുരനുഭവങ്ങള്‍ ഇവയെല്ലാം ഉണ്ടാകുമെങ്കിലും അസാധാരണമായ ബുദ്ധിവൈഭവവും പ്രവര്‍ത്തന നിരതയും കൊണ്ട് ജീവിത ഉന്നതി നേടുന്നവരാണ് ജാതകത്തില്‍ കാളസര്‍പ്പയോഗമുള്ളവര്‍.
ദോഷ പരിഹാരങ്ങള്‍
കാളസര്‍പ്പയോഗം, കാല സര്‍പ്പയോഗം, കാളസര്‍പ്പദോഷം, കാല സര്‍പ്പദോഷം, രാഹു കേതു സര്‍പ്പദോഷം എന്നെല്ലാം അറിയപ്പെടുന്ന ഈ പ്രത്യേക ദോഷത്തിന്‍ / യോഗത്തിന്‍ ശിവ ഭജനം മാത്രമാണ് ശരിയായ പരിഹാരം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പുരാണ പ്രസിദ്ധവും ഐതിഹ്യ പ്രാധാന്യവുമുള്ള കാളഹസ്തീശ്വര ക്ഷേത്രത്തില്‍ ഈ ദോഷ പരിഹാരത്തിനായി പ്രത്യേക പൂജ ചെയ്യാവുന്നതാണ്. കൂടാതെ ഈ ദോഷമുള്ളവര്‍ ജനിച്ച നക്ഷത്രത്തിലോ തിഥിയിലോ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് ദോഷപരിഹാരമാണ്. കാളസര്‍പ്പയോഗ ദോഷത്തിന്‍ പരിഹാരം ചെയ്യുകയും ശിവനെ നിത്യം ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് ജാതകത്തിലെ ഗുണഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവയോഗ്യമാക്കുവാനും കഴിയും. സര്‍പ്പ ദോഷവും കാളസര്‍പ്പദോഷവും രണ്ടും രണ്ടാണ്.
Article credits Mathrubhumi Astrology Archives

Monday, 16 December 2013

വേദവര്‍ണ്ണ്യം.... വിരാട്‌ സ്വരൂപം....

സൃഷ്‌ടി, സ്‌ഥിതി, സംഹാര ധര്‍മ്മ സ്വരൂപങ്ങളായ ത്രിമൂര്‍ത്തികളില്‍ സ്‌ഥിതികാരകനാണ്‌ ഭഗവാന്‍ മഹാവിഷ്‌ണു. എല്ലാ സൃഷ്‌ടികളുടേയും മൂല ബീജമെന്നത്‌ വിരാട്‌ സ്വരൂപനും, ഹിരണ്യഗര്‍ഭനുമായ നാരായണസ്വാമിതന്നെയാകുന്നുവെന്നാണ്‌ ഭഗവദ്‌ സ്വരൂപമായ ഭാഗവതം അനുശാസിക്കുന്നത്‌. ബ്രഹ്‌മാണ്ഡത്തിന്റെ സകല ഘടകങ്ങളും സര്‍വ്വശക്‌തികളും ഉള്‍ക്കൊണ്ട വിരാട്‌ പുരുഷനായ ഭഗവാന്‍ അനാദികാലത്ത്‌ 'കാരണജല'ത്തില്‍ ശയിക്കുകയായിരുന്നു. ആ വിരാട്‌ സ്വരൂപ ചൈതന്യത്തിന്റെ നാഭീ പത്മമായിരുന്നു ബ്രഹ്‌മാവിന്റെ ഇരിപ്പിടം. ഭഗവദ്‌ ചൈതന്യമുള്‍ക്കൊണ്ട ബ്രഹ്‌മദേവന്‍തന്നെയാണ്‌ സൃഷ്‌ടികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും. പൃഥ്വി, അപ്‌, തേജസ്സ്‌, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളും അഹം, തത്ത്വം, മഹദ്‌തത്ത്വം എന്നീ തത്ത്വങ്ങളും അടങ്ങുന്ന ഏഴ്‌ ആവരണങ്ങള്‍, ബ്രഹ്‌മാണ്ഡത്തില്‍ കുടികൊ ളളുന്ന വിരാട്‌ പുരുഷനുണ്ട്‌. ഈ വിശ്വചക്രസമൂഹത്തിലെ സമസ്‌തലോകങ്ങളും ശക്‌തികളും പ്രകൃതിയും വിരാട്‌ പുരുഷ ചൈതന്യത്തില്‍ അധിഷ്‌ഠിതമാകുന്നു. യോഗികള്‍ ഏകാഗ്രതയോടെ മനനവും, സാധനയും ചെയ്യുന്നത്‌ ഈ വിരാട്‌ സ്വരൂപ ചൈതന്യത്തേയാണ്‌. വിരാട്‌ പുരുഷന്റെ ഓരോ അവയവും ലോകചൈതന്യം പേറുന്നവയാണ്‌. ഉള്ളംകാല്‍ പാതാള ലോകവും, പുറവടിവ്‌ രസാതലവും, നെരിയാണി മഹാതലവും, കണംകാല്‍ തലാതലവും, കാല്‍മുട്ടുകള്‍ സുതലവും, ഇരുതുടകള്‍ അതലവും വിതലവുമാകുന്നു. അരക്കെട്ടാണ്‌ ഭൂലോകം. നാഭിസ്‌ഥാനം ആകാശമാകുന്നു. സ്വര്‍ഗ്ഗം ഭഗവാന്റെ മാറിടമാകുന്നു. മഹര്‍ലോകം ഭഗവാന്റെ കഴുത്താണ്‌. ജനലോകം ഭഗവാന്റെ മുഖമാണ്‌. നെറ്റിത്തടം തപോലോകവും, ശിരസ്സ്‌ സത്യലോകവുമാകുന്നു. പ്രപഞ്ചത്തിലെ മറ്റു വസ്‌തുക്കളാലും, ശക്‌തി ചൈതന്യങ്ങളാലും ഭഗവദ്‌ ശരീരം വര്‍ണ്ണിക്കപ്പെടുന്നുണ്ട്‌. പ്രപഞ്ച നിയന്താവായ ഭഗവാന്റെ സുഷുമ്‌നാഗ്രഭാഗം വേദങ്ങളായി കല്‌പിച്ചിരിക്കുന്നു. മേഘങ്ങള്‍ തലമുടിയായും ഇന്ദ്രനോടു കൂടിയ ദേവഗണങ്ങളെ ഇരു ഭുജങ്ങളായും രാപ്പകലുകളെ കണ്‍പീലികളായും അശ്വനീദേവന്മാരെ നാസാദ്വാരങ്ങളായും കല്‌പിക്കുന്നു. അഗ്നിദേവന്‍ ഭഗവാന്റെ 'തിരുവായാ'കുന്നു. ആദിത്യ ദേവനോടു കൂടിയ നഭോമണ്ഡലം ഭഗവാന്റെ നയനങ്ങളാകുന്നു. മനോകാരകനായ ചന്ദ്രന്‍ ഭഗവാന്റെ മനസ്സാകുമ്പോള്‍ ഭഗവദ്‌ ലീലകള്‍ ലോകത്തിന്റെ സൃഷ്‌ടിക്രിയകളായും പ്രകീര്‍ത്തിക്കുന്നു. ഭഗവാന്റെ ലീലാസ്‌മിതം മായയാകുന്നു. പര്‍വ്വതങ്ങള്‍ അസ്‌ഥികളും, നദികള്‍ ഞരമ്പുകളുമാകുന്നു. ഭഗവാന്റെ മുഖം, ബാഹുക്കള്‍, തുടകള്‍, പാദങ്ങള്‍ എന്നിവയില്‍നിന്നും യഥാക്രമം ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രാദി ജാതികളുടെ ഉത്ഭവം എന്നാണ്‌ വിശ്വസിക്കുന്നത്‌. ഈ വിധത്തില്‍ ഭഗവാന്റെ വിശ്വരൂപം, മംഗളകര്‍മ്മങ്ങളെ ആശ്രയിച്ച്‌ ആരാധിക്കുന്നവര്‍ക്ക്‌ ഉത്തമ ഫലമേകുമെന്നാണ്‌ ഭാഗവതം ഉദ്‌ബോധിപ്പിക്കുന്നത്‌.
Article credits,ഹരിശേഖര്‍ പനച്ചിക്കാട്‌,Mangalam Archives

ശ്യാമളാദണ്ഡകം

മാണിക്യവീണാമുപലാളയന്തീം മദാലസാ മഞ്ജുളവാഗ്വിലാസാം മഹേന്ദ്രനീലദ്യുതി കോമളാംഗിം മാതംഗകന്യാം മനസാസ്മരാമി ചതുര്‍ഭുജേ ചന്ദ്രകലാവതംസേ കുചോന്നതേ കുങ്കുമരാഗശോണേ പുണ്‌ഡ്രേഷുപാശാങ്കുശപുഷ്പബാണ- ഹസ്‌തേ നമസ്‌തേ ജഗദേകമാതാ. മാതാമരതകശ്യാമ മാതംഗീ മദശാലിനീ കടാക്ഷയതു കല്യാണീ കദംബവനവാസിനീ. ജയ മാതംഗതനയേ ജയ നീലോല്പലദ്യുതേ ജയ സംഗീതരസികേ ജയ ലീലാ ശുക പ്രിയേ ഓം ദേവി തുഭ്യം നമോദേവി തുഭ്യം നമോ നമഃ ശ്രീ ശ്യാമളായാഃ സര്‍വ്വത്മകത്വ വര്‍ണ്ണനാ ഓം സര്‍വ്വതീര്‍ത്ഥാത്മികേ സര്‍വ്വയന്ത്രാത്മികേ സര്‍വ്വമന്ത്രാത്മികേ! സര്‍വ്വയന്ത്രാത്മികേ! സര്‍വ്വചക്രാത്മികേ! സര്‍വ്വശക്ത്യാത്മികേ! സര്‍വ്വപീഠാത്മികേ! സര്‍വ്വതത്ത്വാത്മികേ! സര്‍വ്വവിദ്യാത്മികേ! സര്‍വ്വയോഗാത്മികേ! സര്‍വ്വനാദാത്മികേ! സര്‍വ്വവര്‍ണ്ണാത്മികേ! സര്‍വ്വശബ്ദാത്മികേ! സര്‍വ്വവിശ്വാത്മികേ! സര്‍വ്വദീക്ഷിതാത്മികേ! സര്‍വ്വശര്‍വ്വാത്മികേ! സര്‍വ്വഗേ ജഗത്മാതൃകേ! പാഹിമാം പാഹിമാം പാഹിമാം! ദേവി മാം ദേവി! തുഭ്യം നമോ ദേവി തുഭ്യം നമോ! ദേവി തുഭ്യം നമഃ *

വിദ്യാ ഗോപാല യന്ത്രം

യന്ത്രങ്ങളുടെ രാജാവാണ്‌ ഈ വിദ്യാ രാജഗോപാലയന്ത്രം. വൈഷ്‌ണവ യന്ത്രമായതിനാല്‍ ഈ യന്ത്രം ധരിക്കുന്നവര്‍ വളരെ നല്ല ശുദ്ധവൃത്തി പാലിക്കണം. വ്യാഴാഴ്‌ച ദിവസം കൃഷ്‌ണന്‌ വഴിപാടുകള്‍ നടത്തുന്നതും വ്യാഴാഴ്‌ചകളില്‍ മഞ്ഞ വസ്‌ത്രം ധരിക്കുന്നതും കൂടുതല്‍ നല്ല ഫലത്തെ തരുന്നതാണ്‌. വിദ്യയ്‌ക്കുവേണ്ടിയാണ്‌ ഈ യന്ത്രം കൂടുതലും ഉപയോഗിക്കുന്നത്‌. യന്ത്രത്തെപ്പറ്റി ഋഷീശ്വരന്മാര്‍ പറയുന്നത്‌- ഈ യന്ത്രം ധരിക്കുന്നവര്‍ക്ക്‌ ബുദ്ധികൂര്‍മ്മതയും മനസ്സിന്‌ ഉണര്‍വ്വും വിദ്യാനിപുണതയും ഉണ്ടാകും. മൂകനെപ്പോലും വാഗ്മിയാക്കിത്തീര്‍ക്കും. ഉന്മേഷം, ചുറുചുറുക്ക്‌, ആരേയും സംസാരിച്ച്‌ വശത്താക്കി തീര്‍ക്കാനുള്ള കഴിവ്‌ എന്നിവ ലഭിക്കും. ധന- ധാന്യാദി സമ്പത്തുകളെല്ലാം വര്‍ദ്ധിച്ച്‌ മോക്ഷത്തിനധികാരിയായിത്തീരും.
ഋണമോചന യന്ത്രം (ഋണം = കടം)
പേരുപോലെതന്നെ മനുഷ്യരുടെ ഋണബാദ്ധ്യത തീര്‍ക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്ന യന്ത്രമാണിത്‌. കടംകൊണ്ട്‌ വിഷമിക്കുന്ന അനേകം പേരുണ്ട്‌. കുറച്ച്‌ കഷ്‌ടപ്പെട്ടിട്ടായാലും ശരി ഈ യന്ത്രം ധരിച്ച്‌ ചിട്ടയോടുകൂടി ജീവിക്കുന്നവര്‍ക്ക്‌ അനുകൂലഫലം ലഭിക്കാതിരിക്കില്ല. വെറുതെയെങ്കിലും ഈ യന്ത്രത്തിന്റെ ദേവനെ വിളിച്ചാല്‍ അദ്ദേഹം ഭക്‌തന്റെ വിളികേള്‍ക്കുമെന്നാണ്‌ പറയുന്നത്‌. അപ്പോള്‍ ചിട്ടയോടുകൂടി വിളിച്ചാലോ? 'ഋക്ക്‌' മന്ത്രം ചേര്‍ത്ത്‌ എഴുതി ഷോഡശ സംസ്‌കാരങ്ങളും ചെയ്‌ത് ഈ യന്ത്രം വിധിയാംവണ്ണം ധരിക്കുക. എന്നാല്‍ എല്ലാവിധ കഷ്‌ടതകളും മാറി എല്ലാവിധ സൗഖ്യങ്ങളെയും പ്രദാനം ചെയ്യുന്ന ഒന്നാണ്‌ ഈ ഋണമോചനയന്ത്രം. എല്ലാവിധ ആപത്തുകളില്‍നിന്നുമുള്ള രക്ഷയും ലോകവശ്യവും ഇത്‌ നല്‍കുന്നു. ശത്രുക്കളേയും തസ്‌ക്കരന്മാരേയും നശിപ്പിക്കുന്നു. കടം കൊണ്ട്‌ വല

ശ്രീ പരമേശ്വര ധ്യാനം (ശിവന്‍)

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാര്‍ഗ്ഗപ്രണേതാരം പ്രണതോസ്‌മി സദാശിവം ആറും ഫാലവിലോചനത്തിലനിശം നീറുന്ന തീ തിങ്കളിന്‍ കീറും ഭക്‌തജനേ കൃപാരസമലിഞ്ഞൂറുന്ന നേത്രങ്ങളും ചീറും പാമ്പിനോടസ്‌ഥിമാല വിലസും മാറും ജടാഭാരവും നീറും പൂണ്ടുമയാ സമേതമെരുതില്‍ കേറുന്ന ദേവം ഭജേ. ശാന്തം പദ്‌മാസനസ്‌ഥം ശശിധരമകുടം പഞ്ചവക്‌ത്രം ത്രിനേത്രം ശൂലം ഖഡ്‌ഗം ച വജ്രം പരശുമഭയദം ദക്ഷഭാഗേ വഹന്തം നാഗം പാശം ച ഘണ്ടാം പ്രളയഹുതവഹം സാങ്കുശം വാമഭാഗേ നാനാലങ്കാരദീപ്‌തം സ്‌ഫടികമണിനിഭം പാര്‍വ്വതീശം നമാമി വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്‌കാരണം വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം വന്ദേ ഭക്‌തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം ആത്മാത്വംഗിരിജാമതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം പൂജാ തേ വിഷയോപഭോഗരചനാനിദ്രാ സമാധിസ്‌ഥിതിഃ സഞ്ചാരാഃ പാദയോഃ പ്രദക്ഷിണവിധിഃ സ്‌തോത്രാണിസര്‍വ്വാ ഗിരോ യദ്യത്‌ കര്‍മ്മ കരോമി തത്തദഖിലംശംഭോ തവാരാധനം ധ്യായേന്നിത്യം മഹേശം രജതഗിരിനംചാരു ചന്ദ്രാവതംസം രത്നാകല്‌പോജ്‌ജ്വലാംഗം പരശുമഭയദാഭീതിഹസ്‌തം പ്രസന്നം പദ്‌മാസീനം സമന്താത്സ്‌തുതമ്മരഗണൈര്‍ വ്യാഘ്രക്യത്തിം വസാനം വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്‌ത്രം ത്രിനേത്രം

ദശാവതാര സ്‌തോത്രം (വിഷ്‌ണു)

യാ ത്വരാ ജലസഞ്ചാരേ യാ ത്വരാ വേദരക്ഷണേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ മന്ദരോദ്ധാരേ യാ ത്വരാ ദേവ രക്ഷണേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ ക്രോഡവേഷസ്യ വിധൃതൗ ഭൂസമൂദ്ധൃതൗ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ ചാന്ത്രമാലായാ: ധാരണേ പോതരക്ഷണേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ വടുവേഷസ്യ ധാരണേ ബലിബന്ധനേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ രാജഹനനേ യാ ത്വരാ വാക്യരക്ഷണേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ രക്ഷോഹനനേ യാ ത്വരാ ഭ്രാതൃപാലനേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ കപിരാജസ്യ പോഷണേ സേതുബന്ധനേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ ഗോപകന്യാനാം രക്ഷണേ കംസമാരണേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ ഭൈഷ്‌മിഹരണേ യാ ത്വരാ രുഗ്മിബന്ധനേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ ബുദ്ധസിദ്ധാന്തകഥനേ ബുധമോഹനേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! യാ ത്വരാ തുരഗാരോഹേ യാ ത്വരാ മ്ലേച്‌ഛമാരണേ മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ! സത്യവ്രതാര്യപുത്രേണ ഭക്‌തികോ നിരണേരിദം ദശാവതാരസ്‌തവകം വദന്‍ മോക്ഷമവാപ്‌നുയാല്‍

ഗായത്രി മന്ത്രാക്ഷരങ്ങളുടെ മാഹാത്മ്യം

ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി തന്നെയാണ്‌. നിങ്ങള്‍ അതുമായി ഒരു ബന്ധം സ്‌ഥാപിക്കുകയാണെങ്കില്‍ അതിന്റെ സൂക്ഷ്‌മ ശക്‌തി നിങ്ങള്‍ക്കു സ്വാധീനമാകും. അപ്പോള്‍ നിങ്ങള്‍ക്ക്‌ ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാന്‍ സാധിക്കും. ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന്‌ അനേകം നാഡികള്‍ നാനാഭാഗത്തേക്കും പോകുന്നുണ്ട്‌. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന്‌ പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്‌തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. നാം ഗായത്രി മന്ത്രമോ, നാമമോ ജപിക്കുമ്പോള്‍ ഈ ശക്‌തികള്‍ ഉണരും.
ഓം- ജപിക്കുമ്പോള്‍ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുന്നു. ഭൂ- ജപിക്കുമ്പോള്‍ വലതു കണ്ണിന്റെ ഭാഗത്ത്‌ നാലിഞ്ച്‌ ശക്‌തി ഉയരുന്നു. ഭുവ- ജപിക്കുമ്പോള്‍ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തി മൂന്നിഞ്ച്‌ ഉയരുന്നു. സ്വ-ജപിക്കുമ്പോള്‍ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു. തത്‌- ആജ്‌ഞാചക്രത്തില്‍ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെ ഉയര്‍ത്തുന്നതാണ്‌. സ- ഇടതു നയനത്തില്‍ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്‌തി ഉണര്‍ത്തുന്നത്‌. വി- വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെ ഉണര്‍ത്തുന്നത്‌. തുഃ- ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്‌തിയെ ഉണര്‍ത്തുന്നത്‌. വ- വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. രേ- നാസികമൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. ണി- മേല്‍ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. യം- കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. ഭര്‍- കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. ഗോ- തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. ദേ- ഇടതു നെഞ്ചില്‍ മുകള്‍ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. വ- വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. സ്യ- ആമാശയത്തിനു മുകളില്‍ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. ധീ- കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. മ- പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. ഹി- പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്‌തിയെ ഉണര്‍ത്തുന്നത്‌. ധി- നട്ടെല്ലിന്റെ അവസാനമുള്ള മേധ ഗ്രന്ഥിയിലുള്ള തപോ ശക്‌തിയെ ഉണര്‍ത്തുന്നത്‌. യോ- ഇടതു ഭുജത്തിലെ യോഗമായാ ഗ്രന്ഥിയിലുള്ള അന്തര്‍നിഹിത ശക്‌തിയെ ഉണര്‍ത്തുന്നത്‌. യോ- വലതു ഭുജത്തിലെ യോഗിനി ഗ്രന്ഥിയിലുള്ള ഉത്‌പാദന ശക്‌തിയെ ഉണര്‍ത്തുന്നത്‌. ന- വലതു പുരികത്തിലെ ധാരിണി ഗ്രന്ഥിയിലുള്ള സാരസത ശക്‌തിയെ ഉണര്‍ത്തുന്നത്‌. പ്ര- ഇടതു പുരികത്തിലെ പ്രഭവ ഗ്രന്ഥിയിലുള്ള ആദര്‍ശ ശക്‌തിയെ ഉണര്‍ത്തുന്നത്‌. ചോ- വലതു കണങ്കൈയിലെ ഊഷ്‌മ ഗ്രന്ഥിയിലുള്ള സഹസം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. ദ- ഇടതു കണങ്കൈയിലെ ദ്രുഷ്യ ഗ്രന്ഥിയിലുള്ള വിവേക ശക്‌തിയെ ഉണര്‍ത്തുന്നത്‌. യാത്‌- ഇടതു കരത്തിലെ നിരായണ ഗ്രന്ഥിയിലുള്ള സേവാ ശക്‌തിയെ ഉണര്‍ത്തുന്നത്‌.
മന്ത്രം ജപിക്കുന്നയാള്‍ ഏതക്ഷരത്തിന്‌ ഊന്നല്‍ നല്‍കി ജപിക്കുന്നുവോ ആ ശക്‌തി അയാളില്‍ പ്രബലമാകും. ഇങ്ങനെ ഗായത്രി മന്ത്രത്തിലെ 24 അക്ഷരങ്ങള്‍ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. അവ മനുഷ്യശരീരത്തിലെ 24 ഗ്രന്ഥികളേയും അവയിലെ 24 ശക്‌തികളേയും ബന്ധിപ്പിക്കുന്നു. 9 എന്ന അക്കം പരബഹ്‌മതത്ത്വത്തെ പ്രതിനിധീകരിക്കുന്നു. അവ മാറ്റത്തിനു വിധേയമല്ല. 8 എന്ന അക്കം മായാതത്ത്വത്തെ പ്രതിനിധീകരിക്കുന്നു.
തന്ത്രശാസ്‌ത്ര പ്രചാര സഭയ്‌ക്കുവേണ്ടി ശ്രീപാദ ശ്രീവല്ലഭ ചരിത്രാമൃതത്തില്‍നിന്ന്‌ സമാഹരിച്ചത്‌.

വീടു പണിയുമ്പോള്‍ വാട്ടര്‍ ടാങ്ക്‌ എവിടെ പണിയണം?

വീടു പണിയുമ്പോള്‍ വാട്ടര്‍ ടാങ്ക് എവിടെ പണിയണം​?
ഇന്ന്‌ നമുക്ക്‌ വാട്ടര്‍ടാങ്ക്‌ ഇല്ലാതെ ഒരു വീട്‌ സങ്കല്‍പിക്കാനാവില്ല. വെള്ളമില്ലാതെ ഒരു മിനിറ്റു കഴിഞ്ഞുകൂടാനുമാവില്ല. എന്നാല്‍ പണ്ട്‌ ഇന്നത്തെപ്പോലെ വീടിനു മുകളില്‍ ജലസംഭരണികള്‍ സ്‌ഥാപിക്കുന്ന പതിവു നമ്മുടെ നാട്ടില്‍ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കണം വാസ്‌തുശാസ്‌ത്രത്തിലും ജലസംഭരണികളെക്കുറിച്ച്‌ പരാമര്‍ശമില്ല. എങ്കിലും മറ്റ്‌ ചില ലക്ഷണങ്ങള്‍വച്ച്‌ വാട്ടര്‍ടാങ്ക്‌ എവിടെ വേണമെന്ന്‌ വാസ്‌തു അനുസരിച്ചുതന്നെ പറയാന്‍ സാധിക്കും. വാട്ടര്‍ ടാങ്ക്‌ വീട്ടില്‍ എവിടെ സ്‌ഥാപിച്ചാലും ആ ഭാഗത്തിനു വീടിന്റെ മറ്റു ഭാഗങ്ങളെക്കാര്‍ ഭാരം കൂടും. അതിനാല്‍ ഗൃഹമണ്ഡലത്തിലെ ഏറ്റവും ശക്‌തമായ ദിക്കായ തെക്കുപടിഞ്ഞാറാണ്‌ വാട്ടര്‍ ടാങ്കിന്‌ ഉത്തമം. വീടിനുവെളിയില്‍ ഉയരത്തിലാണ്‌ ടാങ്കു നിര്‍മ്മിക്കുന്നതെങ്കിലും ഈ ദിക്കുതന്നെയാണ്‌ നല്ലത്‌. ഭൂമിയുടെ നിരപ്പില്‍ പണിയുന്ന വാട്ടര്‍ ടാങ്കുകള്‍ക്ക്‌ വടക്കുകിഴക്കാണ്‌ ഉത്തമസ്‌ഥാനം.
നീലകണ്‌ഠന്‍ നമ്പൂതിരി, പാലക്കാട്‌

ഗൃഹത്തില്‍ ഐശ്വര്യമുണ്ടാകാന്‍ -The Modern outlook

ശില്‍പശാസ്‌ത്ര നിയമപ്രകാരം നിര്‍മ്മിച്ചതാവണം നിങ്ങളുടെ വീട്‌. കിഴക്കുനിന്നു പടിഞ്ഞാറോട്ടും തെക്കുനിന്നു വടക്കോട്ടും കാന്തിക ശക്‌തിയും വായുവും സ്വതന്ത്രമായി പ്രവഹിക്കുവാനുള്ള വാതായനങ്ങള്‍ ഉണ്ടായിരിക്കണം. നിശ്‌ചിതമായ സ്‌ഥാനങ്ങളില്‍ പൂജാമുറി, അടുക്കള, കിണര്‍ തുടങ്ങിയവ വരണം. വീട്ടിലേക്ക്‌ കയറുന്നത്‌ ഉത്തമമായ ദിശയില്‍നിന്നുവേണം. കിഴക്കുവശത്തും വീടിന്റെ മുന്‍വശത്തും തുളസിത്തറയില്‍ തുളസി നട്ടിട്ടുണ്ടാവണം. തുളസിക്ക്‌ നിത്യേന വിളക്കുവയ്‌ക്കണം. വീട്ടുമുറ്റത്ത്‌ പൂന്തോട്ടമുണ്ടാകണം. വീടിന്‌ ചുറ്റും നിശ്‌ചിതമായ അകലത്തില്‍ വൃക്ഷങ്ങള്‍ നട്ടിട്ടുണ്ടാകണം. മലിന വസ്‌തുക്കള്‍ നീക്കം ചെയ്യാനും നശിപ്പിച്ചുകളയാനുമുള്ള സംവിധാനമുണ്ടാവണം. ഓരോന്നും അതാതിന്റെ സ്‌ഥാനത്ത്‌ സ്‌ഥാപിച്ചിരിക്കണം. ഉപകരണങ്ങള്‍ എല്ലാംതന്നെ വൃത്തിയായി സൂക്ഷിക്കണം. വീട്‌ വൃത്തിയായിരിക്കുന്നതിന്‌ നിത്യേന വീടും പരിസരവും ചൂലുപയോഗിച്ച്‌ തൂത്തുവാരണം. വീട്ടുപരിസരം പുല്ലുപിടിച്ചാല്‍ നിത്യേന പറിച്ചുമാറ്റിക്കൊണ്ടിരിക്കണം. വീട്ടില്‍ ചിതല്‍, മാറാല എന്നിവ നീക്കാനും നിത്യേന തൂത്തുവാരാനും വൃത്തിയുള്ള തുണികൊണ്ട്‌ അഴുക്കുകള്‍ തുടച്ചുമാറ്റാനും ശ്രദ്ധിക്കണം. വൃക്ഷങ്ങളിലെ ഉണങ്ങിയ ഓല, കൊതുമ്പ്‌, കോഞ്ഞാട്ട, ഉണങ്ങിയ തേങ്ങ, പഴുത്ത ഫലങ്ങള്‍ ഇവ സമയാസമയങ്ങളില്‍ പറിച്ചുമാറ്റണം. പഴങ്ങള്‍ ചീഞ്ഞുനശിക്കാന്‍ ഇടവരുത്തരുത്‌. വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും നിത്യേന ജലവും മറ്റു ശുശ്രൂഷകളും നല്‍കണം. വീട്‌ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുമ്മായമോ, പെയിന്റോ ഉപയോഗിച്ച്‌ പുതുക്കിക്കൊണ്ടിരിക്കണം. ഗൃഹത്തില്‍ നിത്യേന വിളക്കുവച്ച്‌ പ്രാര്‍ത്ഥിക്കണം. പുരയിടത്തിന്‌ ചുറ്റും വേലികെട്ടിയോ, മതില്‍ കെട്ടിയോ ചെയ്‌ത് അതിരുകള്‍ സംരക്ഷിക്കണം. പുരയിടം കാടുപിടിച്ചും വെള്ളം കെട്ടിയും ഉണക്കിലകളും ചീത്ത ഇലകളും കുമിഞ്ഞുകൂടിയുമിരിക്കരുത്‌. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും.
Article Credits,Mangalam Archives

നിങ്ങളുടെ ഭുമി ദോഷമുളളതാണോ ?

നിങ്ങളുടെ ഭുമി ദോഷമുളളതാണോ ?
ഏത് ശാസ്ത്രമായാലും, അതിന് ജനപ്രീതിയും, അംഗീകാരവും, വര്‍ദ്ധിക്കുമ്പോള്‍ ആ വിജ്ഞാന ശാഖയില്‍ ഗ്രന്ഥങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വായനക്കാരന്റെ ജിജ്ഞാസയെ ശമിപ്പിക്കുവാ൯ തരത്തിലുള്ള ഗ്രന്ഥമാകാണമെങ്കില്‍ ഗ്രന്ഥകാരന് ആ വിഷയത്തിലുള്ള അവഗാഹവും, രചനാ സാമര്‍ത്ഥ്യവും, അത്യന്താപേക്ഷിതമാണ്. വാസ്തു ശാസ്ത്രം മനുഷ്യന്റെ വാസഗൃഹങ്ങളെ പറ്റിയുള്ള തത്ത്വങ്ങളെ പ്രതിപാദിക്കുന്ന ശാസ്ത്രമാണ്. താമസിക്കാ൯ ഉതുകുന്നത് എന്നര്‍ത്ഥമുള്ള 'വസ് നിവാസേ' എന്ന സംസ്കൃത ധാതുവില്‍ നിന്നാന്നു വാസ്തു ശബ്ദത്തിന്റെ ആഗമനം. ഇന്ന്‍ ഈ ശാസ്ത്ര ശാഖാ ജനസമൂഹത്തില്‍ പ്രചുര പ്രചാരം നേടിയിരിക്കുന്നു. ജാതിമത ഭേദമില്ലാതെ ജനങ്ങള്‍ ഈ ശാസ്ത്രത്തെ നെഞ്ചോട്‌ ചേര്‍ത്തിരിക്കുന്നത്‌ തികച്ചും ആശ്വാസമായ ഒന്നാണ്. കാരണം ശരിയായ ഉപയോഗമില്ലാതെയും കച്ചവട ലക്ഷ്യത്തോടും വ൯പരസ്യങ്ങളോടും കൂടി ഇത്തരം ശാസ്ത്രശാഖകളെ സമീപിക്കുന്നതിലൂടെ ഇവയുടെ ആത്യന്തികമായ മൂല്യച്ചുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇവിടെ, നാം താമസിക്കുന്ന വസ്തു ദോഷകരമാണോ, അല്ലയോ, എന്ന് സ്വയം മനസിലാക്കുവാനുള്ള ഒരു പരീക്ഷണ മാര്‍ഗ്ഗമാണ് വിവരിക്കുന്നത്. ആദ്യമേ പറയട്ടെ ഇവിടെ വിശ്വാസത്തിനാണ് പ്രാധാന്യം. വിശ്വാസ വിശുദ്ധിയിലൂടെ മാത്രം ഗ്രഹിക്കാ൯ കഴിയുന്ന ഒന്നാണല്ലോ ഈശ്വര സാമീപ്യം. ഈ പരീക്ഷണത്തിനായി നമുക്ക് ദിക്കുകള്‍ക്ക് അവയുടെ പ്രാധാന്യം അനുസരിച്ച് ഓരോ മാര്‍ക്കുകളും അഭിപ്രായങ്ങളും കൊടുക്കാം
കിഴക്ക് : 4 മാ൪ക്ക് : അത്യുത്തമം ( അഭിപ്രായം) വടക്ക് : 3 മാ൪ക്ക് : ഉത്തമം ( അഭിപ്രായം) പടിഞ്ഞാറ് : 2 മാ൪ക്ക് : മാധ്യമം ( അഭിപ്രായം) തെക്ക് : 1 മാ൪ക്ക് : അധമം ( അഭിപ്രായം)
ഇനി ഗൃഹനാഥ൯ / ഗൃഹനാഥയുടെയോ നക്ഷത്രം വരുന്ന ഒരു ശുഭ ദിവസത്തില്‍ ( ശനി, ചൊവ്വ, ഞായ്യര്‍ ദിവസങ്ങള്‍ ആവരുത് ) അല്ലെങ്കില്‍ തിങ്കള്‍, വ്യാഴം, വെള്ളി എന്നി ദിവസങ്ങളില്‍ ഒരു ദിവസം ( മുകളില്‍ പറഞ്ഞ പ്രകാരം നക്ഷത്ര പ്രാധാന്യം നോക്കാതെ ചെയ്യുന്നു എങ്കില്‍ ) രാവിലെ എഴുന്നേറ്റു കുളിച്ച് സ്വന്തമായി ക്ഷേത്രം ഉണ്ടങ്കില്‍ ( കുടുംബ ക്ഷേത്രം ) അവിടെയോ, അല്ലെങ്കില്‍ വീടിനടുത്തുള്ള ക്ഷേത്രത്തിലോ പോയി ദേവദര്‍ശനം നടത്തി, തിരികെ വന്ന്‍ ഒരു നിലവിളക്കില്‍ ,1/4 ഭാഗം, വിളക്കെണ്ണ യോ, നെയ്യോ ഒഴിച്ച്, 4 തിരികള്‍, ദിക്കനുസരിച്ച്, കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നി ക്രമത്തില്‍ പ്രദക്ഷിണമായി , ദൈവ വിചാരത്തോടെ തെളിയിക്കുക. ഈ കര്‍മ്മം, പൂജ മുറിയില്‍ ആയാല്‍ ഉത്തമം അല്ലാത്ത പക്ഷം, തിരഞ്ഞെടുക്കുന്ന മുറി ശുദ്ധമാക്കി വേണം ചടങ്ങ് ചെയ്യുവാ൯. ശ്രദ്ധിക്കേണ്ട കാര്യം നിലവിളക്ക് വെറും നിലത്ത്‌ വയ്ക്കാതെ, ഒരു തൂശനിലയില്‍ വേണം വെയ്ക്കാന്‍. അതിന്നു മുന്‍പായി, ശുദ്ധമാക്കിയ തറയില്‍, പരീക്ഷിക്കേണ്ട ഭുമിയില്‍ നിന്നും, അല്പം മണല്‍ കൊണ്ടു വന്നു, താഴെ നിരത്തണം അതിന്നു മുകളില്‍ വേണം ഇലയിട്ടു വിളക്ക് വെയ്ക്കാന്‍. പ്രദിക്ഷിണമായി വിളക്ക് തെളിയിച്ച ശേഷം ഗ്രഹനാഥ൯, അവിടെ ഇരുന്ന്‍ നാമം ജപിക്കുക ( ഈ ഇരുപ്പ്‌ ഒരുപാട് നേരം ആവാതിരിക്കുവാന്‍ വിളക്കില്‍ കുറച്ച് മാത്രം എണ്ണയേ ഒഴിക്കാവു എന്ന്‌ നേരത്തെ പറഞ്ഞത്). ഏത്‌ തിരിയണോ, അവസാനം വരെ തെളിഞ്ഞു നില്‍ക്കുന്നത്‌ എന്നതനുസരിച്ചായിരിക്കും നിങ്ങുളുടെ ഭൂമിയുടെ ഗുണം. അതായത്, അവസാനം വരെ തെളിഞ്ഞു നില്‍ക്കുന്നത്‌ കിഴക്കേ തിരിയായാല്‍ നിങ്ങളുടെ ഭൂമി അത്യുത്തമവും ആണെന്നും, വടക്ക് ആണെങ്കില്‍ ഉത്തമം, പടിഞ്ഞാറ് എങ്കില്‍ മധ്യമം എന്നും തെക്ക്‌ വശത്തെ തിരിയാണ് തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍, ഭൂമിദോഷം വളരെ ഗുരുതരമാണ് എന്ന്‍ മനസ്സിലാക്കി അതിന്‍ വേണ്ടുന്ന പ്രതിക്രിയകള്‍- ഉത്തമമായിചെയ്ത് ഈശ്വര കാരുണ്യത്തോടെ മുന്‍പോട്ടുള്ള ജിവിതം നയിക്കുക.
Article Credits:രുദ്ര ശങ്കരന്‍,Mathrubhumi Daily Archives

വാസ്തു ശാസ്ത്രത്തില്‍ തൊഴുത്തിന്റെ സ്ഥാനം

ഗോശാല
ഭാവനയ്ക്ക് ചിതമൊത്ത്‌ ഗോഗൃഹം സേവ പോലെ ഭവനത്തില്‍ നോക്കിടാ൯ ദേവ വീഥിയിടപെട്ടു ഭവ്യമായി ആവതുള്ള പദമൊത്തു വയ്ക്കണം
വിശിഷ്യാ കേരളത്തില്‍ എല്ലാ വീടുകളിലും, കന്നുകാലികള്‍ ഉണ്ടായിരുന്ന ഒരു കാലം, ഏറെ പുറകിലേക്ക് നോക്കാതെ തന്നെ നമുക്കുകാണാം കന്നുകാലികളെ കൊണ്ടു ഉപജീവനം കഴിയുന്ന എത്രയോ കുടുംബങ്ങള്‍, ഇന്നും നമുക്കിടയിലുണ്ട്. ക്ഷീരകര്‍ഷകര്‍ എന്നു വിവക്ഷിക്കുമ്പോള്‍ ഒരു പക്ഷെ, ഒന്നോ രണ്ടോ, പശുക്കളെ വളര്‍ത്തി, അതിലെ ആദായം കൊണ്ടു കുടുംബം പോറ്റുന്നവര്‍ എന്നര്‍ത്ഥമില്ല. അതിനേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്കുള്ളവരാകണം ക്ഷീരകര്‍ഷകര്‍. ഒരു പക്ഷെ പരിപാലനത്തിന് ഭൃത്യ൯മാരെ ഉപയോഗിക്കേണ്ടി വരുന്നവര്‍ ആകണം ക്ഷീരകര്‍ഷകര്‍. ഇവിടെ പ്രതിപാദ്യ വിഷയം, അരവയറുണ്ണാ൯ ഒന്നോ, രണ്ടോ പശുക്കളെ വളര്‍ത്തുന്ന, രാവിലെയും, വൈകിട്ടും, ചോറ്റുപാത്രത്തില്‍, പാലുമായി, വീട്ടിലെത്തുന്ന സാധാരണക്കാരെയാണ്. നിറം പിടിച്ചതിനേക്കാള്‍, കറപിടിച്ച ജീവിതം നയിക്കുന്നവര്‍ പകലന്തിയോളം, പശുക്കളെ മേയ്ക്കുന്നവര്‍ ഒഴിഞ്ഞ വയലില്‍, കഴുത്തോളം വെള്ളത്തില്‍ നിന്നും പുല്ലുചെത്തി, അത് കരയ്ക്കടുപ്പിച്ച്, സൈക്കിളിന്റെ പുറകിലോ, തലയിലോ ചുമന്ന്‍, ഉച്ചയോടെ, വീട്ടിലെത്തുന്നവര്‍, അത് പശുക്കള്‍ക്ക് വീതം വച്ച് കൊടുത്ത്‌, ചോറുണ്ണാ൯ ഇരിക്കുന്നവര്‍ . ഊണ് കഴിഞ്ഞാല്‍ ഉറങ്ങാ൯ നേരമില്ല. പശുക്കളെ കുളിപ്പിക്കണം, ശേഷം വേണം, പശുവിനെ കറക്കുവാ൯. അതും കഴിഞ്ഞ്, ചെറുതും വലുതുമായ കുടുംബംഗങ്ങള്‍, പാലുമായി വീടുകളിലേക്ക് - ശേഷം റേഷ൯ കടയിലേക്ക്, പല ചരക്ക്‌ കടയിലേക്ക്, പുളിയരി, പിണ്ണാക്ക് മുതലായവയും വാങ്ങി, അന്തിക്ക്‌ വീട്ടിലെത്തിയാലും പിന്നെയും ജോലി ബാക്കി . വീട്ടില്‍ പശുവിനെ വളര്‍ത്തുന്നത് ഒരഭിമാനമായിരുന്നു നമുക്ക്‌ . വീടിനോളം പ്രാധാന്യം, പശുക്കളുടെ വീടായ തൊഴുത്തിനും ലഭിച്ചു. വയ്ക്കോല്‍ തുറുക്കള്‍ (തുറു) വീടിന്റെ സാംസ്ക്കാരിക ഭാഗമായി. എന്നാല്‍ ഇന്നു പൈക്കളും, തുറുവും, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജീര്‍ണ്ണിച്ചു പോയ ഒരുത്തമ സംസ്കാരത്തിന്റെ അവശിഷ്ടമായി ചിലയിടങ്ങളില്‍ മോക്ഷം കിട്ടാതെ തൊഴുത്തുകള്‍ മാത്രം അവശേഷിക്കുന്നു. ഭാരതിയ വാസ്തുശാസ്ത്രം വളരെ ഗൌരവമായി കണ്ടിരുന്ന ഗൃഹമായിരുന്നു തൊഴുത്ത് . വീടിനൊപ്പം തന്നെ പ്രാധാന്യമായിരുന്നു തൊഴുത്തിനും.
തൊഴുത്തുമായി ബന്ധപ്പെട്ട വാസ്തു വിഷയങ്ങള്‍
വീട്ടില്‍ നിലവിളക്ക്‌ തെളിയിച്ചാല്‍, അത് പശുക്കള്‍ക്ക് കാണണം. അതായത് തൊഴുത്ത്‌ കിഴക്ക്‌ വശത്തായിരിക്കുന്നതാണ് ഉത്തമം. പശു പടിഞ്ഞാറേക്ക് നില്‍ക്കണം. അപ്പോള്‍ നിലവിളക്ക് കാണാം. ശാസ്ത്രിയമായിപ്പറഞ്ഞാല്‍, പശുവിന്റെ അകിടിന് സുര്യ പ്രകാശം ഏല്‍ക്കണം " ആദിത്യേ ഗോമന്ദിരമശസ്തി " എന്ന പ്രമാണവും തൊഴുത്ത്‌ കിഴക്ക്‌ ഭാഗത്ത്‌, ആദിത്യ ഭാഗത്ത്‌ തന്നെ ഉത്തമം എന്ന് തെളിയിക്കുന്നു. പുരയിടത്തിനെ, പരമ ശായികപ്രകാരം ( 9 * 9 ) ഒ൯പത് പദങ്ങളായിത്തിരിച്ചാല്‍ കിഴക്ക്‌ ഭാഗത്ത്‌ വടക്ക്‌ നിന്നും അഞ്ചാമത്തെ പദമാണ് ആദിത്യപദം . പക്ഷെ അങ്ങനെ ചിന്തിച്ചാല്‍, സൂത്ര ചിന്തയില്‍ കിഴക്ക്‌ നിന്നും പടിഞ്ഞാറേയ്ക്ക് പോകുന്ന ബ്രഹ്മസൂത്രം കടന്നു പോകുന്നതും ഈ പദത്തിലുടെത്തന്നെ. ഇത് വേധം എന്ന ദോഷത്തില്‍ എത്തുന്നു. വളരെ വിനാശകരമായ ഭവിഷ്യത്താവും ഫലം. മാത്രവുമല്ല, ആദിത്യ പദത്തിന്‍ നേരെ തന്നെയാണ്‍ ബ്രഹ്മ സ്ഥാനത്തിന്റെ മധ്യവും. അപ്പോള്‍ തൊഴുത്ത്‌, സ്ഥാനം കാണുമ്പോള്‍ത്തന്നെ, തൊഴുത്തിന്റെ മധ്യവും, ബ്രഹ്മ സൂത്രവും, ഒന്നാവാതെയും, ബ്രഹ്മ സ്ഥാനത്തിന്റെ മധ്യത്തില്‍ തൊഴുത്തിന്റെ മധ്യം എത്താതെയും ശ്രദ്ധിച്ചു വേണം സ്ഥാനം കാണുവാ൯. ഗൃഹത്തിന്റെ മധ്യവും, തൊഴുത്തിന്റെ മധ്യവും, കിണറ്, അല്ലെങ്കില്‍ കുളം, എന്നിവയുടെ മധ്യവും, പരസ്പ്പരം വേധിക്കാത്ത തരത്തില്‍ വേണം തൊഴുത്ത്‌ നിര്‍മ്മിക്കുവാ൯. ഒരു പുരയിടത്തിന്റെ ഏത് ഭാഗത്തും തൊഴുത്ത് പണിയാം. എന്നാല്‍ കിഴക്കിന്‍ പറഞ്ഞതു പോലെ ഓരോ ദിക്കിലും, ഓരോരോ സ്ഥാനങ്ങള്‍ ഉണ്ട്. തെക്ക്‌ വശം, വാസ്തു പരമായി ഗുണപ്രദം അല്ലെങ്കിലും, കാളയ്ക്കുള്ള പുര പണിയാം. "വായ വ്യാം പശു മന്ദിരം " എന്ന പ്രമാണ പ്രകാരം വടക്കു പടിഞ്ഞാറു ഭാഗത്തും സ്ഥാനം ഉണ്ട്. പക്ഷെ അത് ശാസ്ത്ര യുക്ത്യാ കണ്ടു പിടിക്കണം . "ഗോശാലേന്ദ്ര ജലേശയോ" എന്ന പ്രമാണ പ്രകാരം, തൊഴുത്തിന്‍ സ്ഥാനം കിഴക്കും, പടിഞ്ഞാറും അത്യുത്തമം, ഉത്തമം എന്ന്‍ വിധിക്കാവുന്നതാണ് . പശുത്തൊഴുത്തിന് വൃഷയോനിയാണ് ഉത്തമം. ഗൃഹനാഥന്റെ കൈമുഴം അളവുകൊണ്ട്, തൊഴുത്തിന്റെ നീളവും വീതിയും അളന്ന് തമ്മില്‍ കുട്ടി, 8 കൊണ്ട് ഹരിച്ചാല്‍ 1 ശിഷ്ടം വന്നാല്‍ പശു നാശം, 2 വന്നാല്‍ പശു രോഗം, 3 വന്നാല്‍ പശു ലാഭം, 6 വന്നാല്‍ പശു ലാഭം 8 വന്നാല്‍ വളരെയധികം പശുക്കള്‍ എന്നിങ്ങനെയാണ് ഫലങ്ങള്‍. മാത്രമല്ല, തൊഴുത്ത്‌, യാതോരു സൂത്രങ്ങളെയും വേധിക്കരുത് പശുക്കള്‍ ഇറങ്ങുന്നതും കയറുന്നതും രജ്ജുക്കളില്‍ കുടി ആവരുത്. ഏറ്റവും നല്ല മുഹൂര്‍ത്തത്തില്‍ വേണം തൊഴുത്ത്‌ സ്ഥാപിക്കുവാ൯. നവ ദോഷങ്ങള്‍ ഒന്നും തന്നെയുണ്ടാവരുത്. വിജ്ഞാനപ്രദമാണ് വാസ്തുശാസ്ത്രം . അത് ഗുരു ശിഷ്യ പരമ്പരയിലുടെ, കടന്നു പോകുന്നു. ഗുരുവില്‍ നിന്നും, മനസ്സിലാക്കി വേണം ഈ ശാസ്ത്രം പ്രയോഗത്തില്‍ വരുത്തുവാ൯. ഇന്നയിടത്ത്, ഇന്നത് പാടില്ല എന്നതിനേക്കാള്‍, അവിടെ എങ്ങനെ ആകാം എന്ന, വാസ്തു വികത ഗുരുവില്‍ നിന്ന് മാത്രം ലഭ്യം. ഒരു പക്ഷെ ഗുരു ശിഷ്യ ബന്ധത്തിലെ ഏറ്റവും വലിയ വിഘാതം ഇന്ന് പുസ്തകമാണ്. അറിവിനെ നിക്ഷേധിക്കുകയല്ല. മറിച്ച്, വിഷയത്തിലെ അവബോധം ഗുരുവില്‍ നിന്നു മാത്രമേ ലഭിയ്ക്കു, എന്ന്‍ സത്യം അറിയിക്കുകയാണ് .
ഓം ശ്രീ ഗുരുവേ നമ: ഓം ഗും ഗുരുഭ്യോ നമ:
രുദ്ര ശങ്കരന്‍ തിരുവന്തപുരം ഫോണ്‍ : 9037820918, 9496779732 Email:rudrashankaran@gmail.com
Article credits Mathrubhumi Daily Archives

വാസ്തുവും വൃക്ഷങ്ങളും

വാസ്തുവും വൃക്ഷങ്ങളും
"മൂലതോ ബ്രഹ്മ രൂപായ മധ്യതോ വിഷ്ണു രൂപായ അഗ്രതോ ശിവ രൂപായ വൃക്ഷ രാജായ തേ നമ" - അരയാലിനെ നമസ്കരിക്കുന്ന സ്തോത്രം ആണിത്. ഭാരതീയ സംസ്കാരത്തില്‍ വൃക്ഷങ്ങളില്‍ ഈശ്വരാംശം എത്രമാത്രം ഉണ്ടായിരുന്നു എന്നതിന്‍റെ ഉദാഹരണം ആണിത്. പദ്മ പുരാണത്തില്‍ അരയാലിനെ പറ്റി വിശദമായി പ്രദി പാദിച്ചിട്ടുണ്ട്. അര്‍ഥ ശാസ്ത്രത്തില്‍ സീതാ അധ്യക്ഷന്‍ എന്ന പേരില്‍ ഒരാള്‍ വൃക്ഷ സംരക്ഷണത്തിനായി ഉണ്ടായിരുന്നു എന്ന് പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ വരാഹമിഹിര ആചാര്യന്റെ ബ്രഹല്‍സംഹിതയില്‍ 55 ആം അദ്ധ്യായം വൃക്ഷ ആയുര്‍വേദം ആണ്. മനുഷ്യന്‍റെ നിലനില്‍പ്പ്‌ തന്നെ പ്രപഞ്ചവും അതിലെ വൃക്ഷങ്ങളുമായ്‌ ബന്ധപ്പെട്ടിരിക്കുന്നു. വാസ്തു ശാസ്ത്രത്തില്‍ അന്ത:സ്സാരം, സര്‍വ്വ സ്സാരം, ബഹീര്‍ സ്സാരം എന്നിങ്ങനെ 3 ആയി തിരിച്ചിട്ടുണ്ട്. വീടിന്‍റെ പൊക്കത്തില്‍ കൂടുതല്‍ ദൂരത്തില്‍ വേണം മരങ്ങള്‍ നാട്ടു വളര്‍ത്താന്‍. വീടിന്‍റെ മുന്‍ഭാഗം ഒഴികെ മറ്റു ഭാഗങ്ങളില്‍ വെറ്റില കൊടി പിടിപ്പിക്കുന്നത് നല്ലതാണ്. മുള്ളുള്ള വൃക്ഷങ്ങള്‍ ശത്രുതയ്ക്ക് കാരണം ആകുമ്പോള്‍, പാലുള്ള വൃക്ഷങ്ങള്‍ ധന നാശത്തിനു കാരണം ആകുന്നു. അരയാല്‍ പടിഞ്ഞാറ് ഭാഗത്തെ ആകാവൂ. ഇത്തി വടക്ക്, പേരാല്‍ കിഴക്ക്, അത്തി തെക്ക് എന്നിങ്ങനെ വേണം എന്ന് മനുഷ്യാലയ ചന്ദ്രിക ഉപദേശിക്കുന്നു. ഇതു കൂടാതെ, അവരവരുടെ നക്ഷത്രത്തിനു പറഞ്ഞിട്ടുള്ള വൃക്ഷങ്ങളും വീട്ടില്‍ വച്ചു പിടിപ്പിക്കാം. പ്രകൃതി മനോഹാരിത എന്നത് വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂവളം നില്‍ക്കുന്ന വസ്തുവില്‍ എന്നും ഐശ്വര്യം കളിയാടും. പുഷ്പ വൃക്ഷങ്ങളും, ഫല വൃക്ഷങ്ങളും നാട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. ഇതൊക്കെയാണെങ്കിലും വീടിനു വളരെ അടുത്ത്, ചെറുതായാലും വലുതായാലും വൃക്ഷങ്ങള്‍ നന്നല്ല എന്നത് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ മനസ്സിലാകും. കിഴക്ക് ദിക്കില്‍ പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം, ഇത്തി എന്നിവയും, വടക്ക് തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് ഇവയും, പടിഞ്ഞാറ് അരയാലും, പാലയും, തെങ്ങും, ആഞ്ഞിലിയും, തെക്ക് പുളിയും, അത്തി, കമുകും, ആകാം എന്നും ശാസ്ത്രം അനുശാസിക്കുന്നു. മറ്റുള്ളവ എല്ലാം യുക്തിപൂര്‍വ്വം ചെയ്യാം.എന്നാല്‍ ഒരു മരവും വീടിന്‍റെ പ്രധാന വാതിലിന്‍റെ മദ്ധ്യ ഭാഗത്ത്‌ ആവരുത്. അതായത് മരത്തിന്‍റെ മദ്ധ്യവും, വാതിലിന്‍റെ മദ്ധ്യവും ഒന്നാവരുത്. മരങ്ങള്‍ മാത്രമല്ല, കിണര്‍, മറ്റു ഉപ ഗൃഹങ്ങള്‍ ഒന്നും ഇത്തരത്തില്‍ ആവരുത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വീടിനു ചുറ്റും ഒരു വാസ്തു മണ്ഡലം തിരിച്ചു, അതിനു വെളിയില്‍ മാത്രമേ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കാവൂ. കറിവേപ്പ് പോലും ഈ നിയമത്തിലെ ആകാവൂ എന്ന് താല്‍പ്പര്യം. ഔഷധ ഗുണമുള്ള സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത് വളരെ ഉത്തമം ആണ്.

കന്നിമൂലയും നിങ്ങളും

കന്നിമൂലയും നിങ്ങളും
വാസ്തു എന്ന പദം ഇന്ന് ഏവര്‍ക്കും സുപരിചിതമാണല്ലോ. ഗൃഹ സംബന്ധമായതെല്ലാം വാസ്തു അനുസരിച്ച് വേണം എന്ന തരത്തില്‍ , ഏറെക്കുറെ ആളുകള്‍ എത്തിയിരിക്കുന്നു. നല്ലതു തന്നെ. വാസ്തുവിന് പ്രിയം ഏറിയതനുസരിച്ച്, വാസ്തു പുസ്തകങ്ങള്‍ക്കും, വാസ്തു ക്ലാസ്സുകള്‍ക്കും ഇന്ന് പ്രിയം ഏറിയിരിക്കുന്നു. അതും നല്ലതു തന്നെ. മഹത്തായ ഈ ശാസ്ത്രം ഗ്രഹിക്കാന്‍ കഴിയുന്ന തും, ഈ ശാസ്ത്രവിധിയനുസരിച്ച്, ഒരു ഗൃഹം നിര്‍മ്മിക്കാന്‍ കഴിയുന്നതും, പൂര്‍വ്വ പുണ്യമോ, തലമുറകളുടെ പുണ്യമോ ആണെന്നുള്ളതില്‍ തര്‍ക്കമില്ല . ഒരു ഗൃഹ നിര്‍മ്മാണത്തിന് ശേഷം, വാസ്തു പരിശോധന നടത്തേണ്ടിവരുന്നത് തികച്ചും ഭാഗ്യദോഷമാണ്. കാരണം ഭൂമി തിരഞ്ഞെടുക്കുന്നത് മുതല്‍ വാസ്തുവിന് പ്രാധാന്യം ഉണ്ട്. ഈശ്വരാനുഗ്രഹമുള്ളവര്‍ , ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ വാസ്തുവിനെ ആശ്രയിക്കും. അക്കാര്യത്തിലും തര്‍ക്കമില്ല. ഒരു പ്രധാനകാര്യം, ചുറ്റിത്തിരിക്കപ്പെട്ട, അല്ലെങ്കില്‍ കെട്ടിത്തിരിക്കപ്പെട്ട, ഒരു വസ്തുവില്‍ മാത്രമേ വാസ്തു ഉണ്ടാകുകയുളളു. ഭൂമിയുടെ ഉയര്‍ച്ച താഴ്ചകളനുസരിച്ചാണ് വാസ്തുവില്‍ ഭൂമിയുടെ പേരുകള്‍ നിശ്ചയിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറു വശം താഴ്ന്നും, വടക്കുകിഴക്ക് ഭാഗം ഉയര്‍ന്നും ഇരിക്കുന്ന ഭൂമിക്ക്, ഭൂതവിഥി എന്നാണ് നാമം. ഇത് സകലവിധ കാര്യനാശത്തിനും ഇടയാക്കും എന്നാണ് ശാസ്ത്രമതം. തെക്കു പടിഞ്ഞാറുവശമാണ് കന്നിമൂല. നമ്മുടെ പ്രതിപാദ്യവിഷയവും കന്നിമൂലയാണ്. ഏറ്റവും ശക്തിയേറിയ ദിക്കാണിത്. മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച ശാസ്ത്രം ഈ ദിക്കിന് മാത്രമാണ്, ഒരസുരനെ, അധിപനായി നിശ്ചയിച്ചത്. ഗുണമായാലും, ദോഷമായാലും, ഈ ദിക്കില്‍ നിന്നുള്ള ഫലം വളരെപ്പെട്ടെന്ന് അനുഭവവേദ്യമാകും. അതുകൊണ്ട്, ഈ ദിക്ക് തുറസ്സായി ഇടുന്നത് നല്ലതല്ല. കുളമോ, കിണറോ, കുഴിയോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല. കന്നിമൂലയ്ക്കുണ്ടാകുന്ന കുഴപ്പങ്ങള്‍ ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുക, കുടുംബത്തകര്‍ച്ചയുണ്ടാകുക എന്നിവയ്ക്ക് കാരണമാകും. വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്. പ്രപഞ്ചത്തിലെ രണ്ടു ഗുണപരമായ ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് അവസാനിക്കുന്നു. അപ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും അവസാനം പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല. ഇതില്‍ നിന്നും കന്നിമൂലയുടെ പ്രാധാന്യവും ദോഷവും മനസ്സിലാക്കാമല്ലൊ. പ്രപഞ്ച പുരുഷനായ വാസ്തുപുരുഷന്റെ ശയനസ്ഥിതി ഒന്നു പരിശോധിക്കാം. വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും, തെക്ക് പടിഞ്ഞാറ് കാലുമായാണ് ശയിക്കുന്നത് (കന്നിമൂലയില്‍ ). അതുകൊണ്ട് കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഗൃഹവാസികള്‍ക്ക് കാല് സംബന്ധിച്ച ദുരിതങ്ങള്‍ സമ്മാനിക്കുന്നു. ഗൃഹാരംഭ പ്രവര്‍ത്തനങ്ങളുടെ തുടക്കം തന്നെ കന്നിമൂലയില്‍ നിന്നും ആണല്ലൊ. പ്രഥമ സ്തംഭ ന്യാസം കന്നിയിലാവണം എന്നും ഉണ്ട്. ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് ഒരു ശാസ്ത്രഗ്രന്ഥത്തില്‍ ഉണ്ട് . അതായിരിക്കാം കന്നിയിലെ കുറ്റി പ്രാധാന്യം. എന്തുതന്നെയായാലും യാതൊരു കാരണവശാലും വീടുകളില്‍ കന്നിക്കിണ്ണര്‍ പാടില്ല. കന്നിമൂല തുറന്നു കിടക്കരുത്. സ്ത്രീസ്വഭാവംപോലും കന്നികൊണ്ട് പറയാം. കുട്ടികളുടെ രക്ഷയോര്‍ത്തെങ്കിലും കന്നി സംരക്ഷിച്ചത് ജീവിതം പ്രപഞ്ചതാളത്തിലാക്കുവാന്‍ എല്ലാവരേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. ആത്മാവിന്റെ നിലനില്‍പ്പിന് , ശരീരം ആവശ്യമായതുപോലെ മനുഷ്യശരീരത്തിന്റെ സുരക്ഷിതത്വത്തിന് ആഹാരം കഴിഞ്ഞാല്‍ പ്രധാനമായി ആവശ്യമായുള്ളത് ഒരു വീടാണ് . ആ വീട്ടില്‍ സുഖമായി ജീവിക്കുകയാണല്ലോ ഏതൊരാളിന്റെയും താല്‍പ്പര്യം. അത് നടക്കണമെങ്കില്‍ വാസ്തു കൂടിയേതീരൂ. ബ്രഹ്മാണ്ഡത്തില്‍ വ്യാപിച്ചുകിടക്കുന്ന മഹാശക്തിതന്നെയാണ് മനുഷ്യനിലും മനുഷ്യന്‍ താമസിക്കുന്ന വസ്തുവിലും അടങ്ങിയിരിക്കുന്നത്. ഇവ പരസ്പരം പൊരുത്തപ്പെട്ടുപോകുന്നതാണ് ആ വീട്ടിലെ ജീവിതം സുസ്ഥിരമായി പോവുക എന്നു പറയുന്നത്. വാസ്തുശാസ്ത്രമനുസരിച്ച് പണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പല കൊട്ടാരങ്ങളും ക്ഷേത്രങ്ങളും, എന്തിനേറെ ഏത് ഉണങ്ങിയ കാലാവസ്ഥയില്‍ പോലും ജലം ലഭിക്കുന്ന എത്ര കിണറുകള്‍ ഇന്നും വിസ്മയമായി തുടരുന്നു. പ്രപഞ്ചത്തിലെ നാലുദിക്കില്‍ നിന്നും പുറപ്പെടുന്ന പ്രപഞ്ചശക്തിയെ എങ്ങനെ മനുഷ്യ ശക്തിയുമായി സമന്വയിപ്പിക്കാം എന്നതാണ് വാസ്തുവിലെ പ്രതിപാദ്യം. ആധുനിക വാസ്തു സിദ്ധാന്തം, ഗൃഹത്തിനു ജീവനില്ല , വാസ്തു പുരുഷനില്ല, ഗൃഹകാര്യങ്ങള്‍ക്ക് മുഹൂര്‍ത്തം നോക്കണ്ട, വാസ്തുദോഷം എന്നൊന്നില്ല അതുകൊണ്ടുതന്നെ പരിഹാരം എന്നത് ആവശ്യമില്ല എന്ന് പറയുമ്പോള്‍ ഭാരതീയ വാസ്തുശാസ്ത്രം ഉറപ്പിച്ചുപറയുന്നു, ഗൃഹത്തിന് ജീവനുണ്ട്, ഗൃഹം മനുഷ്യനെ സ്വാധീനിക്കുന്നു, വാസ്തുപുരുഷ സങ്കല്‍പ്പം അതിപ്രധാനമാണ്. വാസ്തു ദേവതകളുടെ അനുഗ്രഹമില്ലെങ്കില്‍ അവിടുത്തെ ജീവിതത്തിന് ശാന്തിയും, സമാധാനവും ലഭിക്കുകയില്ല. അതുകൊണ്ട് ഭാരതീയ വാസ്തു ശാസ്ത്രത്തില്‍ ഉറച്ചുനിന്ന് വേണം ഒരു ഗൃഹം പണിയുവാന്‍ . ഈശ്വരേശ്ച ഇല്ലാതെ ഒരു വീട് നമുക്ക് ലഭിക്കുകയില്ല. ആയതിനാല്‍ , ഒരു വീടിനായി ഭഗവാനോട് പ്രാര്‍ത്ഥിക്കുക. ആ പ്രാര്‍ത്ഥനയുടെ താളം ശരിയായ അര്‍ത്ഥത്തിലാണെങ്കില്‍ ഭാരതീയ വാസ്തുശാസ്ത്രപരമായ ഒരു വീട് നിങ്ങള്‍ക്കും ലഭിക്കും.
Article by രുദ്ര ശങ്കരന്‍,Credits:Mathrubhui Daily

ചുറ്റളവും വാസ്തുശാസ്ത്രവും

കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി സ്‌ക്വയര്‍ ഫീറ്റ്, പെരിമീറ്റര്‍ എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്? വാസ്തുശാസ്ത്രത്തില്‍ സ്‌ക്വയര്‍ഫീറ്റിന് പകരം ചുറ്റളവ് കണക്കാക്കുന്നത് എന്തുകൊണ്ടാണ് ഒരു വാസ്തു, ഒരു കെട്ടിടം, മുറി എന്നിവയെ പ്രതിനിധാനംചെയ്യുന്നതിന് അളവുകള്‍ ആവശ്യമാണ്. അതുപോലെ കുളം, കിണര്‍, കട്ടിള, ജനല്‍, മേശ, കസേര എന്നിങ്ങനെയുള്ള എല്ലാ സാധനസാമഗ്രികളുടെയും ആകൃതിയെ അളവുകൊണ്ടാണ് പ്രതിനിധാനംചെയ്യുന്നത്. നേരത്തെ പറഞ്ഞതുപോലെ ഏറ്റവും ചെറിയ അളവുകള്‍, യവം, അംഗുലം, കോല്‍, ദണ്ഡ് തുടങ്ങിയവയാണല്ലോ. വലിപ്പവ്യത്യാസമനുസരിച്ചു വേണം ഒരോന്നിനെയും ഏതു മാനദണ്ഡമുപയോഗിച്ച് അളക്കണം എന്നു തീരുമാനിക്കുവാന്‍. അതായത് ഏറ്റവും ചെറിയവയെ യവംകൊണ്ടും കുറച്ചു വലിപ്പമുള്ളവയെ (കട്ടിള, ജനാല, മേശ, കസേര) അംഗുലം (വിരല്‍) കൊണ്ടും അളക്കേണ്ടതാണ്. എന്നാല്‍ അതിനേക്കാള്‍ വലിപ്പമുള്ളതും യവം, അംഗുലം എന്നിവകൊണ്ട് അളക്കാന്‍ സാധ്യമല്ലാത്തതുമായവയെ കോല്‍ എന്ന മാനദണ്ഡമുപയോഗിച്ച് അളക്കണം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. ഉദാ: ഗൃഹം, ഗൃഹാങ്കണം, മുറികള്‍ എന്നിവയെ കോല്‍ അളവുകൊണ്ടാണ് അളക്കേണ്ടത്. എന്നാല്‍ പറമ്പിനെ ദണ്ഡുകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയാണ് പതിവ്. നേരത്തെ പറഞ്ഞതുപോലെ ഒരു കെട്ടിടത്തിന്റെ ആകൃതിയെ പ്രതിനിധാനംചെയ്യുന്നതിന് ദീര്‍ഘം (നീളം), വിസ്താരം (വീതി) എന്നീ രണ്ട് അളവുകള്‍ വേണമല്ലോ. എന്നാല്‍ ഇതിനെ ഒറ്റയായി പറയണമെങ്കില്‍ ദീര്‍ഘവിസ്താരങ്ങളെ ഗുണിച്ച് കിട്ടുന്ന ക്ഷേത്രഫലമോ (സ്‌ക്വയര്‍ ഫീറ്റ്)അല്ലെങ്കില്‍ ദീര്‍ഘവിസ്താരങ്ങളെ കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവോ (പെരിമീറ്റര്‍) ആണ് സ്വീകരിക്കേണ്ടത്. എന്നാല്‍ 20 യൂണിറ്റ് (കോല്‍, അടി, മീറ്റര്‍ ഏതുമാകാം) നീളവും അഞ്ചു യൂണിറ്റ് വീതിയുമായ കെട്ടിടത്തിന്റെ ക്ഷേത്രഫലം 100 യൂണിറ്റും അതേ കെട്ടിടത്തിന്റെ കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവ് 50 യൂണിറ്റുമാണ് വരുന്നത്. അതുപോലെതന്നെ 15 യൂണിറ്റ് നീളവും 10 യൂണിറ്റ് വീതിയുമായ കെട്ടിടത്തിന്റെ ഗുണിച്ചാല്‍ കിട്ടുന്ന ക്ഷേത്രഫലം 150 യൂണിറ്റും കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവ് 50 തന്നെയും വരുന്നതാണ്. അതായത് ക്ഷേത്രഫലം 150 യൂണിറ്റ് ആയാലും 100 യൂണിറ്റായാലും ചെലവിന്റെ കാര്യത്തില്‍ വ്യത്യാസം അനുഭവപ്പെടുകയില്ല. അതായത് ചുറ്റളവ് (പെരിമീറ്റര്‍ അഥവാ റണ്ണിങ് മീറ്റര്‍) മാറ്റമില്ലെങ്കില്‍ ചെലവില്‍ വ്യത്യാസം വരുന്നതല്ല. അതുകൊണ്ടുതന്നെ വീടിന്റെ ചെലവിന് അടിസ്ഥാനം ചുറ്റളവാണെന്ന് വ്യക്തമാകുന്നു.ഇക്കാരണംകൊണ്ടായിരിക്കണം ശാസ്ത്രം ചുറ്റളവിനെ സ്വീകരിച്ചിരിക്കുന്നത് എന്നു സങ്കല്പിക്കാവുന്നതാണ്.